ജിദ്ദ അമീർ മാജിദ് പാർക്ക് സന്ദർശകർക്കായി തുറന്നപ്പോൾ

ജിദ്ദ സീസൺ അമീർ മാജിദ് പാർക്ക് സന്ദർശകർക്കായി തുറന്നു

ജിദ്ദ: ജിദ്ദ സീസൺ വേദികളിലൊന്നായ ജിദ്ദയിലെ അമീർ മാജിദ് പാർക്ക് സന്ദർശകർക്കായി തുറന്നു. പൂന്തോട്ടങ്ങളുടെ ഭംഗിയും മാന്ത്രികതയും പ്രചോദിപ്പിക്കുന്ന പാർക്കിന് ചുറ്റും വിനോദത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷത്തിൽ വൈവിധ്യമാർന്ന ഇവൻറുകൾ, തത്സമയ ഷോകൾ, ഷോപ്പിങ് അനുഭവങ്ങൾ, രസകരമായ ഗെയിമുകൾ, സർക്കസ് പ്രകടനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേരാണ് പാർക്കിൽ പരിപാടികൾ ആസ്വദിക്കാനെത്തിയത്.

അമീർ മാജിദ് പാർക്കും പ്രൊമനേഡും ജിദ്ദ നഗരത്തിലെ ഏറ്റവും മനോഹരമായ വിനോദ സ്ഥലങ്ങളിൽ ഒന്നാണ്. ഈ സീസണിൽ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും അഭിലാഷങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി വിസ്മയകരവും പുതിയതും വൈവിധ്യമാർന്നതുമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Jeddah Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.