ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവും തൂനീഷ്യൻ പ്രസിഡൻറ് മുഹമ്മദ് അൽബാജി ഖാഇദ് അൽ സിബ്സിയും കൂടിക്കാഴ്ച നടത്തി. തുനീഷ്യൻ സന്ദർശനത്തിനിടയിൽ ഖിർതാജ് കൊട്ടാരത്തിലാണ് സൗഹൃദസംഗമം നടന്നത്. രാഷ്ട്ര നേതാക്കളുടെ സ ാന്നിധ്യത്തിൽ ഇരു രാജ്യങ്ങളിലെ സംഘം വിപുലമായ ചർച്ചകൾ നടത്തി.
സൗദിക്കും തൂനീഷ്യക്കുമിടയിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനു വേണ്ട കാര്യങ്ങളും പ്രാദേശിക അന്തർദേശീയ സംഭവ വികാസങ്ങളും ചർച്ച ചെയ്തു. സൗദി മന്ത്രിമാരായ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, ഡോ. ഇബ്രാഹിം അൽഅസാഫ്, ഡോ. മാജിദ് അൽഖുസൈബി, മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ, തുർക്കി ബിൻ അബ്ദുല്ല അൽശബാന, അഹ്മദ് ബിൻ അബ്ദുൽ അസീസ് ഖത്താൻ, തുണീഷ്യയിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ മഹ്മൂദ് അലി എന്നിവരും തുനീഷ്യയുടെ ഭാഗത്ത് നിന്ന് പ്രതിരോധ മന്ത്രി അബ്ദുൽ കാരീ അൽസുബൈദി, ആഭ്യന്തര മന്ത്രി ഹിശാം അൽ ഫറാത്തി, വിദേശകാര്യ മന്ത്രി ഖമീസ് അൽജഹ്നാവി തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.