റിയാദ്: വിശക്കുന്നവരുടെ അടുത്ത് പാകം ചെയ്ത ഭക്ഷ്യവിഭവങ്ങൾ എത്തിച്ച് റിയാദിലെ കോഴിക്കോട് സിറ്റി കെ.എം.സി.സി. നോമ്പായതിനാൽ ഇഫ്താർ കിറ്റുകളായാണ് വിതരണം. കർഫ്യൂ മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരെ തേടിപ്പിടിച്ചാണ് കിറ്റ് വിതരണം ചെയ്യുന്നത്. മലയാളികള്‍ ധാരാളമുളള ബത്ഹ, ദീറ, ശിഫ, ശുമൈസി എന്നീ മേഖലകളിലുള്ള ആവശ്യക്കാരുടെ കൈകളിലെത്തിക്കുകയാണ് വിശപ്പടക്കാനുള്ള വിഭവങ്ങൾ. റമദാൻ മൂന്നിന് ആരംഭിച്ച ഭക്ഷണവിതരണം പ്രതിസന്ധിയിൽ കഴിയുന്ന അനേകം പേർക്കാണ് ആശ്വാസമാകുന്നത്. റമദാൻ മുഴുവനും കിറ്റ് വിതരണം തുടരാനാണ് ശ്രമമെന്ന് ഭാരവാഹികൾ അറിയിച്ചു. റമദാൻ തുടങ്ങുന്നതിന് മുമ്പ് പാകം ചെയ്യാതെ ഭക്ഷണ വസ്തുക്കൾ മാത്രമായും ആവശ്യക്കാരുടെ കൈകളിലെത്തിച്ചിരുന്നു.
അരിയും മൈദയും പഞ്ചസാരയും ചായപ്പൊടിയും കടലയും ചെറുപയറും എണ്ണയും മസാല പൊടികളും ചിക്കനും പച്ചക്കറികളും ഉൾെപ്പടെയുള്ള കിറ്റുകളായിരുന്നു വിതരണം ചെയ്തിരുന്നത്. റമദാൻ തുടങ്ങിയതോടെ പാചകം ചെയ്ത് നൽകാൻ തീരുമാനിച്ചത്. ഭാരവാഹികളായ എസ്.വി. അർശുൽ അഹമ്മദ്, നാസർ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, സൈദു മീഞ്ചന്ത, അസ്ലം കിണാശേരി, ഹനാൻ ബിൻ ഫൈസൽ, വി.പി. ഷുക്കൂർ, ഇബ്രാഹിം കായലം, പി.ടി. അൻസാരി, എസ്.കെ.വി. അൻവർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.