ജിദ്ദ: സൗദി അറേബ്യക്കും ഇന്ത്യക്കുമിടയിൽ സ്വകാര്യ മേഖലക്ക് ധാരാളം നിക്ഷേപാവസരങ്ങളുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
ഇന്ത്യക്ക് അതിശക്തമായ ശേഷിയുണ്ട്. സൗദിയുടെ പ്രധാന സഖ്യകക്ഷിയാണ്. ഇരുരാജ്യങ്ങൾക്കിടയിൽ വിജയത്തിെൻറ നിരവധി സൂചകങ്ങൾ നിലവിലുണ്ട്. ഞങ്ങൾ സ്വന്തംനിലയിൽ ബഹിരാകാശ ദൗത്യം ആരംഭിക്കുമ്പോൾ ഇന്ത്യയുടെ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സൗദി-ഇന്ത്യൻ ഇൻവെസ്റ്റ്മെൻറ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് നിക്ഷേപമന്ത്രി ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ പ്രവർത്തിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന മഹത്തായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെ സ്വകാര്യ മേഖലയിൽനിന്നുള്ള എല്ലാ ഓഫറുകളും സ്വീകരിക്കാൻ രാജ്യം താൽപര്യപ്പെടുന്നു.
കോവിഡിനുശേഷം രാജ്യത്തും ഇന്ത്യയിലും ത്വരിതഗതിയിലുള്ള വളർച്ചയുണ്ടായെന്നും അൽ ഫാലിഹ് പറഞ്ഞു. ഇതിൽ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നത് തുടരും. പ്രത്യേകിച്ച് ഇന്ത്യക്ക് തുടർച്ചയായ വളർച്ചാക്ഷമതയും സാധ്യതയുമുണ്ട്. അതിൽ ഞാൻ അഭിമാനിക്കുന്നു.
നിയോം ടെക്നോളജി പ്രോജക്ടുകളിൽ ഞങ്ങളുടെ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. സ്മാർട്ട് സിറ്റികൾ നിർമിക്കുന്നതിൽ ഫലപ്രദമായ പദ്ധതികളുടെ ഒരു പട്ടികതന്നെയുണ്ട്. ഇന്ത്യക്കും സൗദിക്കുമിടയിലെ ഈ നടപടിയും മുന്നോട്ടുള്ള പാതയും ശരിയായ വസ്തുതകൾ കാണാൻ തുറക്കുമെന്ന ഉറപ്പും ആത്മവിശ്വാസവും എനിക്കുണ്ടെന്നും നിക്ഷേപമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.