ഉംറയാത്രക്കിടെ വാഹനാപകടം: രണ്ട് മലയാളി സഹോദരികൾ മരിച്ചു

ദമ്മാം: ദമ്മാമിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം സഞ്ചരിച്ച  വാഹനം  പോസ്റ്റിലിടിച്ച് സഹോദരികളായ  രണ്ട് പേർ മരിച്ചു. കുന്ദംകുളം സ്വദേശി  വലിയകത്ത് വീട്ടിൽ ശാഹുൽ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മക്കളായ ഫാത്തിമ (20), ആയിശ (14) എന്നിവരാണ് മരിച്ചത്. 

മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇവർ സഞ്ചരിച്ച വാഹനം പോസ്റ്റിൽ ഇടിച്ചാണ് അപകടം. ദമ്മാമിൽ പഠിച്ചുകൊണ്ടിരുന്ന ഇവർ തുടർ പഠനത്തിന് നാട്ടിലായിരുന്നു. രണ്ടാഴ്ച  മുമ്പാണ് ദമ്മാമിലെത്തിയത്. ശാഹുൽ ഹമീദിെൻറയും ഭാര്യ സൽമയുടെയും മകൻ ഹാറൂണിെൻറയും പരിക്ക് അതിഗുരുതരമല്ല. 

മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹം മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാമിൽ നിന്ന് ബന്ധുക്കൾ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകരായ ഷാജി വയനാട്, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ പ്രവർത്തകരുമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.  
 

Tags:    
News Summary - malayali sisters Killed In car accident -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.