റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ എം.സി. സുബൈർ ഹുദവി സ്മാരക എസ്.ഐ.സി വിഖായ അവാർഡ് പ്രഖ്യാപിച്ചു. ഹജ്ജ് വേളയിൽ മിനയിലെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് നാസർ സൈദാലി കൊളമ്പൻ മക്ക, മുഹമ്മദ് മുസ്തഫ മണിപ്പറമ്പത്ത് ജിദ്ദ എന്നിവരാണ് ഇത്തവണത്തെ അവാർഡിന് അർഹരായത്.
പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച സുബൈർ ഹുദവിയുടെ പേരിൽ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നാഷനൽ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 25,000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഇരുവരും തുല്യമായി പങ്കിടും.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, വിഖായ നാഷനൽ സമിതി ചെയർമാൻ സയ്യിദ് മാനു തങ്ങൾ, കൺവീനർ ഷജീർ കൊടുങ്ങല്ലൂർ, കോഓഡിനേറ്റർ ദിൽഷാദ് തലാപ്പിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന നാഷനൽ ലീഡേഴ്സ് കോൺക്ലേവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അവാർഡ് വിതരണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.