തീർഥാടനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മുതൽ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം
ജിദ്ദ: ഉംറയും മദീന സന്ദർശനവും (സിയാറ) പുനരാരംഭിക്കുേമ്പാൾ തീർഥാടകരെ സഹായിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ സൗദി ഹജ്ജ് മന്ത്രാലയം വികസിപ്പിച്ചു. തീർഥാടകർക്ക് മാർഗദർശനം നൽകുന്ന 'ഇഅ്തമർനാ' ആപ് തീർഥാടനം പുനരാരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മുതൽ ലഭ്യമാകും. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ (സദായ) സഹായത്തോടെയാണ് ആപ് വികസിപ്പിച്ചെടുത്തതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. സാലിഹ് മുഹമ്മദ് അൽബന്ദൻ അറിയിച്ചു.
കോവിഡ് മൂലം ഇൗ വർഷം ഫെബ്രുവരി 27ന് നിർത്തിവെച്ച ഉംറ തീർഥാടനവും മദീന സിയാറയും ഒക്ടോബർ നാലിന് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇൗ തീയതിക്ക് ഒരാഴ്ച മുമ്പ് അതായത് ഇൗ മാസം 27ന് ആപ് ഉപയോഗിക്കാൻ ലഭ്യമാകും. ഗൂഗ്ൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ആൻഡ്രോയ്ഡ്, െഎ.ഒ.എസ് ബേസ്ഡ് മൊബൈൽ ഫോണുകൾക്ക് അനുയോജ്യമാണ് ആപ്. മക്ക, മദീന സന്ദർശനവും ഉംറയും ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിച്ചും സമയബന്ധിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിന് യാത്ര ആസൂത്രണം ചെയ്യാനും സേവനങ്ങൾ ഉറപ്പുവരുത്താനും ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഇൗ ആപ് തീർഥാടകരെ സഹായിക്കും.
കോവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് 'തവക്കൽനാ' ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ലഭ്യമായ തീയതികൾക്കനുസരിച്ച് തീർഥാടകന് ഉചിതമായ സമയവും മറ്റു സേവനങ്ങളും തെരഞ്ഞെടുക്കാനാകുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിച്ച് ഉംറയും മദീന സന്ദർശനവും ഘട്ടംഘട്ടമായി പുനരാരംഭിക്കാനെടുത്ത തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഹജ്ജ് ഉംറ മന്ത്രി നന്ദി അറിയിച്ചു. ഇരുഹറമുകളിലേക്കും വരുന്നവർ മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതലുകളും നിശ്ചയിട്ടുള്ള സമയങ്ങളും ട്രാക്കുകളും പാലിക്കണമെന്നും ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.