മദീന: റമദാനിലെ ആദ്യ 10 ദിവസങ്ങളിൽ ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകെൻറ പള്ളി സന്ദർശിച്ചതായി മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി അറിയിച്ചു.
ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. മസ്ജിദിന് ഉൾവശവും മുറ്റവും ശുചീകരണ മേഖലയും അണുവിമുക്തമാക്കുന്ന പ്രക്രിയ മുടങ്ങാതെ നടക്കുന്നു.
ലോക മുസ്ലിംകൾക്ക് ഉംറയുമായി ബന്ധപ്പെട്ട കർമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്കാരവും നിർവഹിക്കാനുതകുന്ന മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരിചരണത്തിനും സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ-സുദൈസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.