ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ

ദിനാഘോഷ പരിപാടിയിൽ ഇഖ്ബാൽ പോക്കുന്ന്

മുഖ്യപ്രഭാഷണം നടത്തുന്നു

ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും ഹെൽപ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യക്ക് ജനാധിപത്യവും കൂടി ലഭിച്ചത് കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വാതന്ത്ര്യ സമര ചരിത്രം ഉൾപ്പെടെ ഇന്ത്യൻ ചരിത്രത്തിന്റെ അപ നിർമിതി നടക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശരിയായ ചരിത്രം സമൂഹത്തിന് പകർന്നുകൊടുക്കേണ്ട അതിപ്രധാനമായ ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്നും ഇഖ്ബാൽ പൊക്കുന്ന് അഭിപ്രായപ്പെട്ടു. ആഘോഷ പരിപാടികളോടനുബന്ധിച്ച് തയാറാക്കിയ കേക്ക് ഫാത്തിമ റഫ, ആയിഷ റിഫ എന്നിവർ ചേർന്ന് മുറിച്ചു വിതരണം നടത്തി.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും സീനിയർ നേതാവുമായ അബ്ബാസ് ചെമ്പൻ, മിർസാ ഷെരീഫ്, പ്രിൻസാദ് പാറായി, നാസിമുദ്ദീൻ മണനാക്ക്, യൂനുസ് കാട്ടൂർ, റോബി തോമസ്, നാസർ സൈൻ, ലൈല സാകീർ, ഷാഹിദ പുറക്കാട്, നാസർ കോഴിത്തൊടി തുടങ്ങിയവർ സംസാരിച്ചു. ശ്രീജിത് കണ്ണൂർ സ്വാഗതവും മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Jeddah Committee Organized Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.