ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

ഫിക്‌സ്ചർ പി.എം. മായിൻകുട്ടി പ്രകാശനം ചെയ്യുന്നു

ഒ.ഐ.സി.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ ആരംഭിക്കും

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.എൽ 10 വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിലെ റിയൽ കേരള ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ ജിദ്ദയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള എട്ടു ടീമുകളാണ് മാറ്റുരക്കുക.

പ്രാഥമിക റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച വൈകീട്ട് 8.30ന് ആരംഭിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നവംബർ 11 വെള്ളിയാഴ്ച വൈകീട്ട് 8.30നും നടക്കും. വിജയികൾക്ക് കെ.എൽ 10 ഫാമിലി റസ്റ്റാറന്റ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും 4,000 റിയാൽ കാഷ് പ്രൈസും ലഭിക്കും. റണ്ണേഴ്‌സിന്‌ പ്രിന്റക്സ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും സമ യുനൈറ്റഡ് ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്യുന്ന 3,000 റിയാൽ കാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുക.

ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

കൂടാതെ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാർക്കും ടീമുകൾക്കും വിവിധ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഫുട്ബാൾ മത്സരം വീക്ഷിക്കാനെത്തുന്ന കാണികൾക്കുവേണ്ടി കൂപ്പൺ നറുക്കെടുപ്പിൽ ജിദ്ദ-കോഴിക്കോട് വിമാന ടിക്കറ്റ്, ടി.വി, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ഫിക്‌സ്ച്ചർ പ്രകാശനം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം മായിൻകുട്ടി നിർവഹിച്ചു.

ടൂർണമെന്റ് നടത്തിപ്പിനായി ഹക്കീം പാറക്കൽ ചെയർമാനും ഇസ്മായിൽ കൂരിപ്പൊയിൽ ജനറൽ കൺവീനറും അബ്ദുൽ മജീദ് നഹ മുഖ്യരക്ഷാധികാരിയുമായ സംഘാടക സമിതി രൂപവത്കരിച്ചതായും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഹക്കീം പാറക്കൽ, ഇസ്മായിൽ കൂരിപ്പൊയിൽ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഹുസൈൻ ചുള്ളിയോട്, സി.എം ഹാഷിം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - OICC Sevens Football Tournament will begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.