ജിദ്ദ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒാൺലൈൻ ഡെലിവലി ആപ്പുകൾ സേവനം ആരംഭിക്കാൻ അ നുമതി തേടുന്ന അപേക്ഷകൾ 54 ശതമാനം വർധിച്ചതായി ആശയവിനിമയ വിവര സാേങ്കതിക വിഭാഗം അതോറിറ്റി അറിയിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ആപ്പുകളുടെ എണ്ണം 26 ആയി വർധിച്ചിട്ടു ണ്ട്. കേവിഡിനുമുമ്പ് ഇത് 10 ആയിരുന്നു. പ്രതിസന്ധി ആരംഭിച്ചശേഷം ഹോം ഡെലിവലി ചെയ്യുന്നവരുടെ എണ്ണം 434 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഡെലിവറി ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും രാജ്യത്തെ എല്ലാ നഗരങ്ങളെയും ഉൾക്കൊള്ളുന്നതിനുമായി അതോറിറ്റി പ്രവർത്തിച്ചുവരുകയാണ്.
നിശ്ചയിച്ച സുരക്ഷാനിബന്ധനകൾ പൂർത്തിയാക്കിയശേഷമാണ് കമ്പനികൾക്ക് ലൈസൻസ് നൽകുന്നത്. ഏഴു പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഒാൺലൈൻ ഡെലിവറി ചെയ്യുന്ന സേവന ദാതാക്കളോട് നിർദേശിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ കമ്പനികളെ സഹായിക്കാനും ആരോഗ്യസുരക്ഷ നിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. സേവനദാതാക്കളുടെ താപനില ദിവസേന പരിശോധിക്കുകയും സുരക്ഷാ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കൈകൾ ശുചിയാക്കേണ്ടതിെൻറയും മുഖാവരണവും കൈയുറകളും ധരിക്കേണ്ടതിെൻറയും ഇടക്കിടെ അവ മാറ്റേണ്ടതിെൻറയും ആവശ്യകത ഉൗന്നിപ്പറഞ്ഞിട്ടുണ്ട്.
സാധനങ്ങൾ കൈമാറുേമ്പാൾ ആളുകളെ കൈപിടിച്ച് അഭിവാദ്യം ചെയ്യരുതെന്നും രണ്ടു മീറ്റർ അകലം പാലിക്കണമെന്നും ഡിജിറ്റൽ പേമെൻറ് സംവിധാനം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.