????????? ????????????? ????? ??????????????? ??????????? ???????????????? ?????????????? ???????? ??????????????????????????

പാലത്തായി പീഡനക്കേസ് അട്ടിമറിക്കെതിരെ ജിദ്ദയിൽ അമ്മമാരുടെ പ്രതിഷേധം

ജിദ്ദ: പാലത്തായി പീഡന കേസിലെ ഇരക്ക് നീതി ലഭിക്കും വരെ അഹോരാത്രം പ്രയത്നം തുടരുമെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം  രേഖപ്പെടുത്തുന്നതായും ജിദ്ദയിൽ സംഘടിപ്പിച്ച അമ്മമാരുടെ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി വനിത വിഭാഗമായിരുന്നു ഓൺലൈൻ  പരിപാടി സംഘടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിലെ ഒരു പിഞ്ചോമനക്ക് നീതി നൽകാൻ കഴിയാത്തതിന് പുറമെ അതിനോട് നിസ്സംഗത പുലർത്തുന്ന ശിശുക്ഷേമ മന്ത്രിയുടെ  നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് പരിപാടിയിൽ അഭിപ്രായമുയർന്നു. പിഞ്ചു ബാലികയായ ഇര നൽകിയ രഹസ്യമൊഴി പരസ്യമാക്കിയ ഐ.ജി. ശ്രീജിത്തിെൻറ  നടപടി ഗുരുതരമായ കൃത്യവിലോപവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അനാദരവുമാണ്. അദ്ദേഹത്തിെനതിരെ നടപടി സ്വീകരിക്കുകയും  കേസന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യണമെന്ന് സംഗമം ആവശ്യപ്പെട്ടു.

പ്രവാസി സാംസ്കാരിക വേദി വനിതവിഭാഗം പ്രസിഡൻറ് സുഹറ ബഷീർ  അധ്യക്ഷത വഹിച്ചു. സലീന മുസാഫിർ, അനീസ ബൈജു, സിമി മോൾ, ഫർസാന യാസിർ, വി. മുംതാസ്, റുക്‌സാന മൂസ, ഷിജി രാജീവ്, സക്കീന ഓമശ്ശേരി, സോഫിയ  സുനിൽ, നജാത്ത് സക്കീർ, റജീന നൗഷാദ്, സൽമ ഹാഷിം, ബുഷ്‌റ റിജോ, വിദ്യാർഥികളായ അമൽ, മറിയം സുഹ എന്നിവർ സംസാരിച്ചു. മുതിർന്ന വിദ്യാർഥിനികളുടെ  പ്രതിഷേധ സ്കിറ്റും കൊച്ചു വിദ്യാർഥികളുടെ പ്രതിഷേധ പ്ലക്കാർഡുകളുടെ അകമ്പടിയോടെ ഷഹർബാനു നൗഷാദ് അവതരിപ്പിച്ച കവിതയും ശ്രദ്ധേയമായി. നൂറോളം  അമ്മമാർ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ മുഹ്സിന നജ്മുദ്ദീൻ സ്വാഗതവും ലത്തീഫ നന്ദിയും പറഞ്ഞു.

Tags:    
News Summary - palathazhi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.