യാംബു: മൂന്നര പതിറ്റാണ്ടിലധികം യാംബുവിൽ പ്രവാസം നയിച്ചു മടങ്ങിയ ‘റഹീം ഉസ്താദ്’എന്‍ നറിയപ്പെട്ടിരുന്ന കരുവന്തിരുത്തി എ.വി. അബ്ദുറഹീം (66) നാട്ടിൽ മരിച്ച വാർത്ത യാംബു മല യാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. 1977ൽ ഹജ്ജ് വിസയിൽ കപ്പൽ കയറിയെത്തിയ ഇദ്ദേഹം ശുചീകരണ തൊഴിലാളിയായാണ് യാംബുവിൽ പ്രവാസം ആരംഭിച്ചത്. വശ്യമായ പെരുമാറ്റവും സേവന സന്നദ്ധതയും കണ്ട് ഇദ്ദേഹത്തിന് പിന്നീട് ഓഫിസ് ജോലിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ശേഷം പ്രവാസത്തോട് വിടപറഞ്ഞ് 2015 ലാണ് നാട്ടിലേക്ക് മടങ്ങിയത്. മലയാളി സമൂഹത്തിെൻറ ഏതൊരു പ്രശ്നങ്ങളിലും താങ്ങും തണലുമായി പ്രവർത്തിച്ച അദ്ദേഹത്തിെൻറ സേവനങ്ങൾ ഇന്നും നന്ദിയോടെ സ്മരിക്കുകയാണ് യാംബുവിലെ പഴയ മലയാളി പ്രവാസികൾ.
കെ.എം.സി.സി നാഷനൽ കമ്മിറ്റിയംഗം, സമസ്ത കേരള ഇസ്ലാമിക് സെൻറർ രക്ഷാധികാരി തുടങ്ങിയ ഭാരവാഹിത്വത്തിലൂടെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ആദ്യകാല പ്രവാസികളുടെ മക്കൾക്ക് മദ്റസ വിദ്യാഭ്യാസം നൽകുന്നതിലും അദ്ദേഹം നിസ്തുല പങ്കാണ് വഹിച്ചത്.
ഫാത്വിമയാണ് ഭാര്യ. മക്കൾ: മൻസൂറലി യാംബു, മർസൂഖലി, വഹീദലി, നഈമ, നസീബ, നബീല. മരുമക്കൾ: അബ് ദുൽ ബാസിത്ത് രാമനാട്ടുകര, ഫിറോസ് ബാബു ജുബൈൽ, ഇർഷാദ് മായനാട്, ഷബീന, സഫൂറ, ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.