നജ്റാൻ: നജ്റാനിൽ മഴവെള്ള ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് കണ്ടെടുത്തു. തിങ്കളാഴ്ചയാണ് നജ്റാൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയുണ്ടായത്. താഴ്വരയിലൂടെ വാഹനത്തിൽ പോകുേമ്പാഴാണ് സ്വദേശി പൗരൻ ഒഴുക്കിൽപെട്ടത്. ഇയാളുടെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം സിവിൽ ഡിഫൻസ് കണ്ടെടുത്തത്.
കനത്ത മഴയിൽ മേഖലയിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. താഴ്ന്ന സ്ഥലങ്ങളിലും താഴ്വരകളിലും വെള്ളംകയറി. ചില വീടുകളുടെ ചുമർ തകർന്നു. കനത്ത മഴയെ തുടർന്ന് വീടുകൾക്കും കൃഷിയിടങ്ങൾക്കും കോടുപാടുകൾ സംഭവിച്ചതായി നജ്റാൻ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പട്ടണത്തിൽ മഴ കൂടുതൽ ദുരിതം വിതച്ച സ്ഥലങ്ങളിൽ വേണ്ട അടിയന്തര സഹായങ്ങൾ എത്തിച്ചു. 64 പേരടങ്ങുന്ന ആറ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. വീടിെൻറ ചുമരിടിഞ്ഞുണ്ടായ അപകടത്തിൽപെട്ട ആറുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.