ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗം
റിയാദ്: ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച ദീർഘവീക്ഷണമുള്ള മഹാരഥനായിരുന്നു രാജീവ് ഗാന്ധിയെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയെ മുൻനിരയിലെത്തിക്കുന്നതിനും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്ക് വലിയൊരു നഷ്ടം തന്നെയാണ്.
രാജീവ് എന്ന നവഭാരത ശിൽപിയുടെ നേതൃത്വത്തിൽ ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടം ആരോഗ്യരംഗത്തും വാർത്തവിനിമയ രംഗത്തും നേടിയ വൻ പുരോഗതി, പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ ജനാധിപത്യത്തെ താഴെ തട്ടിലെത്തിച്ച വിപ്ലവകരമായ തീരുമാനങ്ങൾ തുടങ്ങിയവയെല്ലാം രാജീവ് ഗാന്ധിയെ വ്യത്യസ്തമാക്കുന്നെന്ന് അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് ആലുവ ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സിദ്ദീഖ് കല്ലുപറമ്പൻ, ശിഹാബ് കൊട്ടുകാട്, ജില്ല ഭാരവാഹികളായ സജീർ പൂന്തുറ, സുരേഷ് ശങ്കർ, കെ.കെ. തോമസ്, സക്കീർ ദാനത്ത്, ശുക്കൂർ ആലുവ, അമീർ പട്ടണത്ത്, കരീം കൊടുവള്ളി, ഷാജി മഠത്തിൽ, വിൻസെന്റ് ജോർജ്, സലിം ആർത്തിയിൽ, അലക്സ് കൊട്ടാരക്കര, നാസർ ലെയ്സ്, റഫീഖ് പട്ടാമ്പി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങലൂർ സ്വാഗതവും തോമസ് രാജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.