ജിദ്ദ: അടുത്ത ജി20 ഉച്ചകോടി റിയാദിൽ നടക്കും. ജപ്പാനില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് അട ുത്ത ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകുമെന്ന പ്രഖ്യാപനം. 2020 നവംബര്‍ 21, 22 തീയതികളിലാകും ഉച്ചകോടി. അംഗരാജ്യങ്ങളെ കിരീടാവകാശി രാജ്യത്തേക്ക് ക്ഷണിച്ചു. ജപ്പാനിലെ ഉച്ചകോടിയില്‍ നടത്തിയ തീരുമാനങ്ങളുടേയും പ്രഖ്യാപനങ്ങളുടേയും പുരോഗതി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
ഡിസംബര്‍ മുതല്‍ ഉച്ചകോടിക്ക് മുന്നോടിയായി അധ്യക്ഷസ്ഥാനം സൗദിക്കാകും. അടുത്ത ഉച്ചകോടിക്കുള്ള അധ്യക്ഷസ്ഥാനം ഡിസംബറില്‍ സൗദി ഏറ്റെടുക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
മികച്ച കാഴ്ചപ്പാടുള്ള നമ്മുടെ ഫോറത്തിെൻറ പുരോഗതി ഇതുവഴി ഉറപ്പുതരുന്നു. 21ാം നൂറ്റാണ്ടിെൻറ വെല്ലുവിളികളുണ്ട്. അത് നേരിടാന്‍ ജപ്പാന്, ഇറ്റലി എന്നിവരുമായി സഹകരിക്കും. ഭൂഗോളത്തേയും മനുഷ്യനേയും സംരക്ഷിക്കാനാണത് -അദ്ദേഹം പറഞ്ഞു. ആഗോള വിഷയങ്ങള്‍ക്കൊപ്പം വനിത ശാക്തീകരണവും അടുത്ത ഉച്ചകോടി അജണ്ടയിലുണ്ട്. മികച്ച അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള നീക്കങ്ങളുണ്ടാകണം. യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്നേറ്റമുണ്ടാകണം. ചെറുകിട -ഇടത്തരം സംരംഭങ്ങളാണ് തളര്‍ച്ചയില്ലാത്ത വളര്‍ച്ചക്ക് സഹായിക്കുക. അതാണ് സമൃദ്ധിയും കൊണ്ടുവരിക -അമീർ വ്യക്തമാക്കി. വിവിധ രാഷ്ടത്തലവന്മാരുമായി കിരീടാവകാശി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.