സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മക്കയിൽ; 20 പേർ മാത്രം

ജിദ്ദ: സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. 20 പേരാണ് ഇവിടെ ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ രോഗികൾ. രാജ്യത്താകെ 85 പുതിയ കോവിഡ് രോഗികളും 49 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,336 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,309 ഉം ആയി. അഞ്ച് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,645 ആയി. 2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 405 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 19, മദീന 9, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 6, ജീസാൻ 5, നജ്‌റാൻ 4, അസീർ 3, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 2, ഹായിൽ 2, തബൂക്ക് 2, അൽ ബാഹ 1. ഇതുവരെ രാജ്യത്ത് 4,02,23,592 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - saudi arabia covid update 16-9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.