റിയാദ്: കോവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്ക ുന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അതിനുള്ള സംവിധാനമായ ‘ഒൗദ’ ആഭ്യന്തരമന്ത്രാ ലയത്തിെൻറ അബ്ഷീർ പോർട്ടലിൽ ബുധനാഴ്ച രാത്രി മുതൽ സജ്ജമായി. എന്നാൽ ആദ്യഘട്ടത്ത ിൽ ഇന്ത്യക്കാർക്ക് ഇൗ സൗകര്യം ലഭിക്കില്ല. ഈജിപ്ത്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താ ൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമേ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമുള്ളൂവെന്നും എല്ലാ തരം വിസക്കാരും രജിസ്റ്റർ ചെയ്യണമെന്നും ജവാസാത്ത് അറിയിച്ചു.
https://www.absher.sa/portal/landing.html എന്ന പോർട്ടലിൽ വ്യക്തികൾക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ ആദ്യ പേജിൽ തന്നെ വിമാന ചിഹ്നത്തോടെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതിൽ ക്ലിക്ക് ചെയ്യുേമ്പാൾ ഒാപണാകുന്ന പേജിലെ New Travel Request എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കണം. അബ്ഷിറിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇത് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഫൈനൽ എക്സിറ്റോ റീ എൻട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.
സന്ദർശക വിസയിലുള്ളവർ ഇഖാമക്ക് പകരം എയർപോർട്ടിലെ എമിഗ്രേഷൻ നടപടിക്കിടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ ബോർഡര്‍ നമ്പര്‍ എൻറർ ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇഖാമ കാലാവധി കഴിഞ്ഞും മറ്റും നിയമവിരുദ്ധമായി കഴിയുന്നവർക്കും ഇതുവഴി നാട്ടിൽ പോകാൻ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവിസുകള്‍ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ ബദൽ മാർഗം തുറന്നിരിക്കുന്നത്. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ജവാസാത്ത് ഇത് പരിശോധിച്ച് യാത്രക്ക് അനുമതി നൽകും. അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തീയതിയും ടിക്കറ്റ് നമ്പറും ബുക്കിങ് വിവരവും മൊബൈലില്‍ അയച്ചുതരും. അതിന് ശേഷം പോകുന്നയാള്‍ വിമാന ടിക്കറ്റിന് പണമടച്ച് യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.