???????? ??????????????? ???????????????? ????????????? ????????? ??????????????? ???????????? ??????????????????????

സൗദിയിൽ കർഫ്യൂവിൽ ഇളവ്; പകൽ ഒമ്പതിനും അഞ്ചിനുമിടയിൽ പുറത്തിറങ്ങാം

ജിദ്ദ: സൗദി അറേബ്യയിൽ 24 മണിക്കൂർ കർഫ്യൂവിൽ അയവ്. റമദാൻ പ്രമാണിച്ച് സൗദി ഭരണാധി കാരി സൽമാൻ രാജാവാണ് ഇളവ് പ്രഖ്യാപിച്ചത്. മക്ക മേഖലയിലും മറ്റു ചില ഭാഗങ്ങളിലുമൊ ഴികെ ബാക്കി എല്ലായിടങ്ങളിലും രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിൽ പുറത്തിറങ ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കോവിഡ്-19 പ്രതിരോധ മുൻകരുതൽ നടപടിക ൾക്കായി രൂപവത്കരിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയാണ് രാജാവ് ഇളവ് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ മേയ് 13 (റമദാൻ 20) വരെയാണ് പകൽ ഒമ്പതു മുതൽ അഞ്ചു വരെ കർഫ്യൂ ഭാഗികമായി ഒഴിവാക്കിയത്.

മക്ക നഗരത്തിലും സമീപ ജില്ലകളിലും നേരേത്തയുള്ള മുഴുവൻ സമയ കർശന കർഫ്യൂ തുടരും. കർഫ്യൂ സമയത്ത് പ്രവർത്തിക്കാൻ മുമ്പ് അനുമതി നൽകിയിരുന്ന സ്ഥാപനങ്ങൾ കൂടാതെ കൂടുതൽ വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇൗ മാസം 29 മുതൽ മേയ് 13 (റമദാൻ 20) വരെ കർഫ്യൂവിൽനിന്ന് നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ട്. മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കുമാണ് (മാളുകൾ) പ്രവർത്തനാനുമതി. ഇതേ കാലയളവിൽ കോൺട്രാക്റ്റിങ് കമ്പനികൾക്കും ഫാക് ടറികൾക്കും സമയബന്ധിതമായി നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാനും അനുവാദം നൽകിയിട്ടുണ്ട്.

സാമ്പത്തിക, വാണിജ്യ, വ്യവസായിക സ്ഥാപനങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിക്കുകയും ദൈനംദിനം റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സ്ഥാപനങ്ങളായ ക്ലിനിക്കുകൾ, ബാർബർ ഷാപ്പുകൾ, സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, വിനോദകേന്ദ്രങ്ങൾ, സിനിമശാലകൾ, ബ്യൂട്ടി പാർലറുകൾ, റസ്റ്റാറൻറുകൾ, കഫേകൾ തുടങ്ങി നേരേത്ത പ്രവർത്തനാനുമതി താൽക്കാലികമായി നിർത്തലാക്കിയ സ്ഥാപനങ്ങൾക്കുള്ള വിലക്ക് തുടരും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളും കർശനമായി തുടരും. വിവാഹം, മരണാനന്തര അനുശോചന സദസ്സ് പോലുള്ള പരിപാടിയിൽ അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരുന്നതിനുള്ള വിലക്കും തുടരും.

തീരുമാനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാനടപടികൾ ഉണ്ടാകും. പ്രഖ്യാപിച്ച തീരുമാനങ്ങൾ നിരന്തര വിലയിരുത്തലിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാരും വിദേശികളും സ്ഥാപന ഉടമകളും ഗവൺമെൻറ് പുറപ്പെടുവിച്ച തീരുമാനത്തിെൻറ ഗൗരവം മനസ്സിലാക്കണമെന്നും കോവിഡിനെ പൂർണമായും തുടച്ചുനീക്കുന്നതുവരെ ആവശ്യമായ മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കീഴിൽ തുടരുകയാണ്. മാർച്ച് 23 മുതലാണ് സൗദിയിൽ കർഫ്യൂ ഏർപ്പെടുത്തിയത്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.