റിയാദ്: ഒരുപാട് സ്വപ്നങ്ങളുമായെത്തി ഒടുവിൽ തളർന്നുവീണവരുടെ ജീവനറ്റ ശരീരങ ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി കാത്ത് സൗദി അറേബ്യയിലെ വിവിധ ആശുപത്രി മേ ാർച്ചറികളിൽ മാസങ്ങളായി കിടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് യാത്രാവിലക്ക് നിലവിൽ വന്നതോടെ ചേതനയറ്റ ഉറ്റവരുടെ മൃതദേഹങ്ങൾ സ്വന്തം നാട്ടിലേക്കയക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അനുമതിക്ക് വേണ്ടിയുള്ള കാത്തുകിടപ്പിലാണ് മൃതദേഹങ്ങൾ. ഇങ്ങനെ സൗദിയിൽ മാത്രം 40ഓളം മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നു എന്നാണു കണക്ക്. മറ്റ് ഗൾഫ് രാജ്യങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.
സാധാരണ മൃതദേഹങ്ങൾ യാത്രാവിമാനങ്ങളിലാണ് നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി അവയുടെ സഞ്ചാരം നിലച്ചത് യാത്രക്കാരെപ്പോലെതന്നെ ജീവനറ്റ ശരീരങ്ങളെയും ബാധിച്ചു. ഇപ്പോൾ രാജ്യങ്ങൾക്കിടയിൽ വ്യോമയാത്രകൾ നടത്തുന്നത് കാർഗോ വിമാനങ്ങൾ മാത്രമാണ്. നിത്യോപയോഗ വസ്തുക്കൾ കൊണ്ടുവരാനാണ് ഇത്. ഇൗ വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് ഇപ്പോൾ സാധ്യത തെളിയുന്നത്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ കാർഗോ വിമാന കമ്പനികൾ തയാറായി മുന്നോട്ട് വരുന്നുണ്ടെങ്കിലും അവർക്ക് മുന്നിലെ തടസ്സങ്ങൾ നിരവധിയാണ്. ഇരുരാജ്യങ്ങളിലെയും വ്യോമ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുക എന്നത് ഏറെ ദുഷ്കരമെന്നു ഈ മേഖലയിൽ സേവനം ചെയ്യുന്നവർ തുറന്നു പറയുന്നുണ്ട്. വ്യോമ ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയാണ് പ്രധാനം. ഇന്ത്യ ഒഴികെയുള്ള ചില രാജ്യങ്ങൾ അനുമതി നൽകുന്നുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും തമ്മിലുള്ള രാഷ്ട്രീയവും ചിലപ്പോഴെങ്കിലും തടസ്സമാകാറുണ്ട്.
കോവിഡിന് മുമ്പും ശേഷവുമായി പല കാരണങ്ങളാൽ മരിച്ച നിരവധി മൃതദേഹങ്ങൾ റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രി മോർച്ചറികളിൽ തണുത്തുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ എടുത്തുമാറ്റിയ നിയന്ത്രണങ്ങൾ ഈ തടസ്സത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി പുരുഷായുസ്സ് മുഴുവൻ പ്രവാസിയായി ജീവിച്ചു മരിച്ചവരുടെ ചേതനയറ്റ ശരീരമെങ്കിലും ജനിച്ച മണ്ണിൽ അലിഞ്ഞുചേരാൻ അനുമതി കാത്ത് ഇങ്ങനെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.