???????????????? ???????????? ????????????? ????????????????????

ഖസീമിലും വാണിജ്യ സ്ഥാപനങ്ങൾ  ഭാഗികമായി തുറന്നു

റിയാദ്: ബുധനാഴ്ച മുതൽ വാണിജ്യ കേന്ദ്രങ്ങളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയായതോടെ ഖസീം മേഖലയിലും നിരവധി സ്ഥാപനങ്ങൾ  തുറന്നു പ്രവത്തനമാരംഭിച്ചു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കർഫ്യൂ ആരംഭത്തിൽതന്നെ അടച്ചിട്ട മാളുകളും പല കച്ചവട കേന്ദ്രങ്ങളും ഒന്നര  മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. സൽമാൻ രാജാവിെൻറ ഉത്തരവ് പ്രകാരം മേയ് 13 (റമദാൻ  20) വരെയാണ് സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളത്.

ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ,  കഫേകൾ എന്നിവ തുറക്കാൻ അനുമതിയില്ല. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കർശന ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള  സംവിധാനങ്ങൾ ഒരുക്കുന്നതിന് മന്ത്രാലയങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും  പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുവേണ്ടി ഖസീമിലെ മാളുകളും മാർക്കറ്റുകളും പൊലീസി‍െൻറ കടുത്ത നിരീക്ഷണത്തിലാണ്.

ഖസീമിലെ പ്രധാന പട്ടണമായ  ബുറൈദയിലെ കേരള മാർക്കറ്റൊഴികെയുള്ള മറ്റെല്ലാ മാർക്കറ്റുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിരവധി മലയാളികളുടെ സ്ഥാപനങ്ങളും അനവധി തൊഴിലാളികളുമുള്ള  കേരള മാർക്കറ്റിലെ സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്തതുകൊണ്ട് വലിയ രീതിയിലുള്ള സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. വാർഷിക സീസണുകളായ റമദാൻ,  പെരുന്നാൾ കച്ചവടം ചെയ്യാൻ കഴിയുമോ എന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് പല സ്ഥാപനയുടമകളും. സന്നദ്ധ സംഘടനകളുടെ ഭക്ഷണ കിറ്റുകളും സഹായങ്ങളും പലർക്കും ചെറിയ ആശ്വാസം നൽകുന്നു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.