ദമ്മാമിൽനിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം ഇന്ന്

ദമ്മാം: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ദമ്മാമിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെടും. 169 പേരാണ് ആദ്യവിമാനത്തിൽ ടിക്കറ്റ് നേടിയിട്ടുള്ളത്. ഇന്ത്യൻ എംബസിയിൽനിന്ന് അറിയിപ്പ് ലഭിച്ചവരെല്ലാം എയർ ഇന്ത്യ ഒാഫിസിൽനിന്ന് ടിക്കറ്റുകൾ നേടി യാത്രക്കായി തയാറെടുത്തു കഴിഞ്ഞു. 
നിലവിൽ പ്രവിശ്യകൾ തമ്മിെല യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ കിഴക്കൻ പ്രവിശ്യയിൽ ഉള്ളവർക്കു മാത്രമാണ് ഇൗ വിമാനത്തിൽ യാത്രാനുമതി നൽകിയിട്ടുള്ളത്. അടിയന്തര ചികിത്സകൾ ആവശ്യമുള്ളവർ, ഗർഭിണികൾ, സന്ദർശക വിസയിലെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയ പ്രായമായവർ എന്നിവർക്കാണ് മുൻഗണന  നൽകിയിട്ടുള്ളതെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. 

രാവിലെ ഒമ്പതിനുതെന്ന വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നൽകുന്ന സാക്ഷ്യപത്രവും ഒപ്പം കരുതണം. കൂടാതെ, സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിമാനത്താവളത്തിൽ  പ്രത്യേക ൈവദ്യപരിശോധനയും നടത്തും. 
കോവിഡ്-19 ലക്ഷണമുള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്നതല്ല. പ്രാദേശിക സമയം രാത്രി 8.45ന് വിമാനം കൊച്ചിയിൽ  ഇറങ്ങും. യാത്രക്കാരിൽ വിവിധ ജില്ലക്കാരുണ്ട്. ഇനിയും ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് യാത്രയും പ്രതീക്ഷിച്ച് എംബസിയിൽ രജിസ്റ്റർ ചെയ്ത്  കാത്തിരിക്കുകയാണ്. സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാത്തവരുൾപ്പെടെ നിരവധി ആളുകൾ കാത്തിരിക്കുന്നതിലുണ്ട്. പാസ്പോർട്ട് സേവാ  കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരും നിരവധിയാണ്. 

റിയാദ് എംബസിയിൽ നേരിട്ട്  എത്തിയാലേ പാസ്പോർട്ട് പുതുക്കാനാകൂ. പ്രവിശ്യകൾ തമ്മിൽ യാത്രാവിലക്കുള്ളതിനാൽ അതിനും സാധിക്കുന്നില്ല. പാസ്പോർട്ടിന് ആറുമാസത്തെ കാലാവധിയില്ലെങ്കിൽ വിസ പുതുക്കാനും പ്രയാസമാകും. ഇതുവരെ 60,000ത്തിലധികം ആളുകളാണ് അടിയന്തരമായി നാട്ടിൽ പോകുന്നതിന് എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ ആയിരത്തോളം പേർക്കു മാത്രമാണ് യാത്രാനുമതിയുള്ളത്. ദമ്മാമിൽനിന്ന് പുറപ്പെടുന്നതിൽ ഏറെയും ഗർഭിണികളാണ്. 

ഇതു വലിയ ആശ്വാസമാണ് പകരുന്നത്. ഗർഭിണികൾക്ക് ഏഴുമാസം കഴിഞ്ഞാൽ വിമാനയാത്രക്ക് അനുമതിയില്ല എന്നതും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതും സൗദിയിൽ  പ്രസവിക്കേണ്ടി വന്നാലുണ്ടാകുന്ന കനത്ത സാമ്പത്തിക ചെലവും ഒാർത്ത് പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഗൾഫിൽനിന്നെത്തുന്നവരെ സ്വീകരിക്കാൻ കൊച്ചിയിൽ  വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ വിമാനക്കമ്പനികൾ വിമാനം ചാര്‍ട്ട് ചെയ്യാനുള്ള അപേക്ഷ നൽകി കേന്ദ്രത്തിെൻറ അനുമതിക്കായി കാത്തിരിക്കുന്നു എന്നതാണ് മറ്റു യാത്രക്കാരുടെ പുതിയ പ്രതീക്ഷ.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.