ജിദ്ദ: കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങള് പരിഹരിക്കാനും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനും കർശന സാമ്പത്തിക നിയന്ത്രണങ്ങളും ശക്തമായ പുതിയ നടപടികളും സ്വീകരിക്കാൻ നിർബന്ധിതമായിരിക്കയാണെന്ന് സൗദി ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല ജദ്ആൻ അറിയിച്ചു. വാറ്റ് അഞ്ചിൽനിന്ന് 15 ശതമാനമായി ഉയർത്തുക, ജനങ്ങൾക്ക് നൽകുന്ന ലിവിങ് അലവൻസ് നിർത്തുക തുടങ്ങിയവ ഉൾപ്പെടെ കടുത്ത നടപടികളാണ് കൈക്കൊള്ളുന്നത്. പ്രതിസന്ധി ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖകളിലുണ്ടാക്കിയ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ മുമ്പ് എടുത്ത തീരുമാനങ്ങളുടെ തുടർച്ചയാണ് പുതിയതും.
പ്രതിസന്ധിയുടെ അനന്തരഫലങ്ങളുടെ രൂക്ഷത കുറയ്ക്കുന്നതിനും രാജ്യത്തെ പൗരന്മാരെയും വിദേശികളെയും സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും ആവശ്യമായ പുതിയ നടപടികളാണ് ഇപ്പോൾ കൈകൊള്ളുന്നത്. ലോകത്ത് പടർന്ന മഹാമാരി രാജ്യത്തിെൻറ സമ്പത്ത് വ്യവസ്ഥയിൽ മൂന്ന് തരം ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനുള്ള നടപടി ഗവൺമെൻറ് സ്വീകരിച്ചില്ലെങ്കിൽ പൊതുധനകാര്യ സ്ഥിതിയുടെ പ്രകടനത്തെയും സ്ഥിരതയെയും അത് ബാധിക്കും. പകർച്ചവ്യാധി പടർന്നതും ലോക രാജ്യങ്ങൾ അതിനെതിരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ സ്വീകരിച്ചതിെൻറയും പരിണിതഫലമാണിതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. എണ്ണയുടെ ഡിമാൻറിനുണ്ടായ അഭൂതപൂർവമായ ഇടിവാണ് ഒന്നാമത്തെ ആഘാതം. വലിയ ഷോക്കാണിത്. വില നിലവാരത്തെ പ്രതികൂലമായി ബാധിച്ചു. എണ്ണയിൽനിന്നുള്ള വരുമാനത്തിൽ വലിയ കുറവുണ്ടാക്കി. പൊതുവരുമാനത്തിെൻറ വലിയ ഉറവിടമായിരുന്നു എണ്ണയിൽനിന്നുള്ള വരുമാനം.
പൗരന്മാരുടെയും വിദേശികളുടെയും ജീവനും ജീവിതവും സംരക്ഷിക്കുന്നതിനും പകർച്ചവ്യാധി പടരാതിരിക്കുന്നതിനും ആവശ്യമായ പ്രതിരോധ നടപടികൾ പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളിൽ കുറവുവരുത്തുന്നതിനോ പൂർണമായും നിർത്തിവെക്കുന്നതിനോ ഇടയാക്കിയതാണ് രണ്ടാമത്തെ പ്രത്യാഘാതം. ഇത് എണ്ണേതര വരുമാനത്തെയും സാമ്പത്തികവളർച്ചയെയും പ്രതികൂലമായി ബാധിച്ചു. മുൻകൂട്ടിയുള്ള ആസൂത്രണത്തിൽപെടാത്ത പല ചെലവുകളും പുതുതായി ഉണ്ടാവുകയും അത് അടിയന്തരമായി പരിഹരിക്കേണ്ട ആവശ്യമുണ്ടാവുകയും ചെയ്തതാണ് മൂന്നാമത്തെ ആഘാതം.
ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമതയും സൗകര്യങ്ങളും സേവന മികവും വർധിപ്പിക്കാൻ ആരോഗ്യമേഖലക്ക് തുടർച്ചയായി ഫണ്ട് കൂട്ടിനൽകേണ്ടിവന്നു. സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനും പകർച്ചവ്യാധിയുടെ ആഘാതം കുറക്കുന്നതിനും പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിനും നിരവധി പദ്ധതികൾ ആവിഷ്കരിച്ചതിന് പുറമെയാണിത്. ഇൗ വെല്ലുവിളികളെല്ലാം ഗവൺമെൻറ് വരുമാനം കുറയ്ക്കുന്നതിലേക്ക് നയിച്ചതായും ധനമന്ത്രി പറഞ്ഞു. അതിനാൽ ചെലവുകളിൽ കൂടുതൽ കുറവ് വരുത്തേണ്ടത് ആവശ്യമായിരിക്കയാണെന്നും ധനമന്ത്രി പറഞ്ഞു. എണ്ണേതര വരുമാനത്തിെൻറ സ്ഥിരത നിലനിർത്താനുള്ള നടപടികൾ കെണ്ടത്തേണ്ടതുണ്ട്. വിവിധ ഗവൺമെൺറ് വകുപ്പുകളുടെ പ്രവർത്തന, മൂലധന ചെലവുകൾ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുക, 2020ലേക്ക് അംഗീകരിച്ച നിരവധി സംരംഭങ്ങൾക്ക് ബജറ്റിൽ അംഗീകരിച്ച സംഖ്യ വെട്ടികുറക്കുക തുടങ്ങിയവ നടപടികളിലുൾപ്പെടും.
അതോടൊപ്പം ജൂൺ മുതൽ ജനങ്ങൾക്ക് നൽകുന്ന ലിവിങ് അലവൻസ് നിർത്തലാക്കാനും ജൂലൈ മുതൽ മൂല്യവർധിത നികുതി (വാറ്റ്) അഞ്ച് ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്താനും തീരുമാനിച്ചു. ചെലവ് സംബന്ധിച്ച് പഠിക്കാൻ മന്ത്രിതല സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സമിതി 30 ദിവസത്തിനകം പഠനത്തിെൻറ അടിസ്ഥാനത്തിൽ ശിപാർശകൾ സമർപ്പിക്കണം. ലോകം മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
അതിലേറ്റവും പ്രധാനപ്പെട്ട കാര്യം അനിശ്ചിതത്വമാണ്. ദൈനംദിന സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങളുടെ വ്യാപ്തിയും പ്രത്യാഘാതങ്ങളും മൂൻകുട്ടി അറിഞ്ഞ് പൊതുതാൽപര്യം പരിഗണിച്ചും ചികിത്സ സേവനരംഗത്തും മറ്റും വേണ്ട അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചും ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. ഇപ്പോൾ സ്വീകരിച്ച നടപടികളിൽ ദുഃഖമുണ്ടെങ്കിൽ അത് വളരെ അനിവാര്യമായാണ് കാണുന്നത്. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരത നിലനിർത്താനും ദേശത്തിെൻറയും രാജ്യത്തിെൻറയും താൽപര്യം നിലനിർത്താനും അത് സഹായമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.