റിയാദ്: ജോലിസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ മലയാളി മരിച്ചു. വർഷങ്ങളായി റിയാദിൽ പ്രവാസിയായ കൊല്ലം ചാത്തന്നൂർ സ്വദേശി പാസ്റ്റർ വിത്സൻ എബ്രഹാം (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് സംഭവം. ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദിൽ ഡെറേക് ആൻഡ് സ്കൾ ഇൻറർനാഷനൽ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. ചാത്തന്നൂർ കരംകോട് ഐ.പി.സി എബനേസർ സഭാ അംഗമാണ്. ഭാര്യ: അനിത വിത്സൻ. മക്കൾ: ജോയേൽ വിത്സൻ, ജോഷ് വിത്സൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.