ജിദ്ദ: 20ാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന ആവേശകരമായ എ ഡിവിഷൻ മത്സരത്തിൽ നാട്ടിൽനിന്നുള്ള വമ്പൻ താരനിര ബൂട്ടണിയുന്നു. മുൻ ഐ.എസ്.എൽ താരം സക്കീർ മാനുപ്പയുടെ നായകത്വത്തിൽ മഹ്ജർ എഫ്.സി.
ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മിഥുൻ, റോഷൻ, അണ്ണാമലൈ യൂനിവേഴ്സിറ്റിയുടെ അർഷാദ്, സ്റ്റേറ്റ് താരം റിൻഷാദ് എന്നിവരെ കൂടാതെ ജിദ്ദയിൽനിന്നുള്ള ഫാസിൽ, ദമ്മാമിൽനിന്നും പ്രിൻസ്, റിയാദിൽനിന്നും മുഹമ്മദ് ശുഹൈൽ തുടങ്ങിയവരെ അണിനിരത്തുന്നുണ്ട്.
മുൻ സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, അമീൻ നെല്ലിക്കുത്ത്, ഗോവ ചർച്ചിൽ ഷിബിൽ, ബ്രദേഴ്സിന്റെ ഗോകുലം എഫ്.സിയുടെ നാസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മുഹമ്മദ് ജാവേദ് തുടങ്ങിയവർക്ക് പുറമെ ജിദ്ദയിലെ മികച്ച പ്രതിരോധ നിരക്കാരൻ മുഹമ്മദ് അസ്ലം, റിയാദിൽനിന്നും അജിത്, ശിവൻ തുടങ്ങിയ ശക്തമായ താരനിരയുമായി നിലവിലെ ജേതാക്കളായ സബീൻ എഫ്.സിയും കളത്തിലിറങ്ങും.
കഴിഞ്ഞ വർഷത്തെ സിഫ് ജേതാക്കളായ സബീൻ എഫ്.സിയുടെ തേരോട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച സക്കിർ മാനുപ്പ ഇത്തവണ കൂടുമാറി മഹ്ജർ എഫ്.സിക്ക് വേണ്ടിയാണ് പടനയിക്കുന്നത്. വൈകീട്ട് 6.30ന് ബി ഡിവിഷനിൽ മക്ക ബി.സി.സി എഫ്.സി, അനലിറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്സിനെ നേരിടും.
7.45ന് നടക്കുന്ന രണ്ടാംമത്സരത്തിൽ ഐവ ഫുഡ്സ് ആൻഡ് അബീർ ബ്ലൂ സ്റ്റാർ ബി ടീമും മോഡേൺ ട്രേഡിങ് ഫ്രൈഡേ ഫ്രണ്ട്സ് ജിദ്ദ ജൂനിയർ ടീമും തമ്മിൽ ഏറ്റുമുട്ടും. കളി ആസ്വാദകർക്ക് ഭാഗ്യ നറുക്കെടുപ്പിലൂടെ ജീപ്പാസ് നൽകുന്ന ആകർഷണീയമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.