സുഹൈൽ നക്ഷത്രം

അൽഖോബാർ: ‘സുഹൈൽ’ നക്ഷത്രത്തിന്റെ വരവ് സൗദി അറേബ്യക്കും ഇതര ഗൾഫ് രാജ്യങ്ങൾക്കും കാലാവസ്ഥയിൽ വലിയ ഗുണം ചെയ്യുമെന്ന് കണ്ടെത്തൽ. താപനില ക്രമാനുഗതമായി കുറയുന്നതിന്റെയും തണുപ്പിന്റെ ആഗമനത്തെ അറിയിക്കുകയും ചെയ്യുന്നതിന്റെ സൂചനയാണത്രേ ഈ നക്ഷത്രോദയം.

ഈ മാസം ഏഴിന് തെക്കൻ സൗദിയിലെ ജിസാനിലാണ് സുഹൈൽ നക്ഷത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ മാസം 24 ഓടെ സൗദിയുടെ മധ്യഭാഗത്തേക്കും സെപ്റ്റംബർ എട്ടിന് രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കും നീങ്ങും.

‘സുഹൈലി’നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. കാനോപസ് (ആൽഫ കരീന) എന്നും ഇത് അറിയപ്പെടുന്നു. സുഹൈൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ്. എല്ലാ വർഷവും ആഗസ്റ്റ് 24 ന് സുഹൈൽ ദൃശ്യമാകും. തുടർന്ന് 52 ദിവസത്തോളം കാണാനാകും. ആദ്യകാലങ്ങളിൽ പകൽ ചൂടിൽ തുടരുമ്പോൾ രാത്രിയിൽ കാലാവസ്ഥ സുഖകരമാകും. സീസണിന്റെ അവസാനത്തോടെ പകൽ താപനില കുറഞ്ഞ് തണുപ്പിലേക്ക് പ്രവേശിക്കും.

സുഹൈലിന്റെ ആവിർഭാവവുമായി പൊരുത്തപ്പെടുന്ന അടയാളങ്ങളിലൊന്ന് സൂര്യകിരണങ്ങളുടെ കോണിലെ ഇടിവാണ്. ദിവസങ്ങൾ ക്രമേണ കുറയുകയും രാത്രിയുടെ അവസാനത്തിൽ ഗണ്യമായി തണുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ താരത്തിന്റെ ഉദയത്തെ അറബികൾ ഉറ്റുനോക്കിയത്. വേനൽക്കാലത്തിന്റെ അവസാനത്തെയും മരുഭൂമിയിലെ തണുപ്പുള്ള ദിവസങ്ങളുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതിനാൽ അറബ് ലോകത്ത് ഏറ്റവുമധികം പ്രതീക്ഷിക്കുന്ന നക്ഷത്രമാണ് സുഹൈൽ.

ഇടയ്ക്കിടെ മഴ പെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും കാര്യമായ മഴ സാധാരണയായി സീസണിൽ പിന്നീട് സംഭവിക്കാറുണ്ട്. മറ്റ് നക്ഷത്രങ്ങളെ നിരീക്ഷിക്കാനും തരംതിരിക്കാനും പേരിടാനും അറബികൾ ഉപയോഗിക്കുന്ന ഒന്നാണിത്.

ഈ നക്ഷത്രത്തെ അവർ കോമ്പസും കലണ്ടറുമായി കണക്കാക്കുന്നു. കൃഷി, വേട്ടയാടൽ, മേച്ചിൽ, കരയിലും കടലിലുമുള്ള യാത്ര, ഋതുക്കൾ എന്നിവക്കുള്ള സമയം നിർണയിക്കാൻ നക്ഷത്രങ്ങൾ അവരെ സഹായിക്കുന്നു.

സുഹൈൽ പ്രത്യക്ഷപ്പെട്ട് 70 നും 80 നും ഇടയിൽ ഒട്ടകമേച്ചിൽ, ഈന്തപ്പനകളുടെ പരാഗണം എന്നിവ തുടങ്ങാം. അറബ് കവിതകളിലും കഥകളിലും ബദൂവിയൻ വാക്യങ്ങളിലും സുഹൈൽ പലപ്പോഴും പരാമർശിക്കപ്പെടുന്നു.

കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായത്തിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് കനോപസ് എന്നറിയപ്പെടുന്ന സുഹൈൽ. ഭീമാകാരമായ തിളങ്ങുന്ന വെളുത്ത മഞ്ഞകലർന്ന നക്ഷത്രം സൂര്യോദയത്തിന് മുമ്പ് ആഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടും.

സെപ്റ്റംബർ 23ന് ശരത്കാലത്തിന് തുടക്കമാവും. സുഹൈൽ ജി.സി.സിയിലെ കാലാവസ്ഥയിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഒരു പരിവർത്തനം നടത്തും.

പാരമ്പര്യത്തിലും കാലാവസ്ഥ നിരീക്ഷണത്തിലും മുഴുകിയിരിക്കുന്ന വർഷത്തിലെ ഒരു സുപ്രധാന സമയത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

Tags:    
News Summary - Suhail star is appeared- hints for end of scorching heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.