ജിദ്ദ: മക്ക ഹറം മുറ്റത്ത് മിനാരങ്ങളുടെ നിർമാണം അവസാന ഘട്ടത്തിൽ. പുതിയ ആറു മിനാരങ്ങളുടെ നിർമാണവും വാസ്തുവിദ്യ പ്രവർത്തനങ്ങളും 90 ശതമാനമെത്തിയതായി ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി, എൻജിനീയറിങ് പഠന വകുപ്പ് വ്യക്തമാക്കി.
മൂന്നാം സൗദി വിപൂലീകരണത്തിെൻറ ഭാഗമായി നടപ്പാക്കുന്ന മത്വാഫ് വികസനത്തിെൻറ ഭാഗമായാണ് ഹറം മുറ്റങ്ങളിൽ ആറു പുതിയ മിനാരങ്ങൾ നിർമിക്കുന്നത്. മത്വാഫ് വികസനവും അവസാന ഘട്ടത്തിലാണ്.
മിനാര നിർമാണം പൂർത്തിയാകുന്നതോടെ ഹറമിലെ മൊത്തം മിനാരം 19 എണ്ണമായി വർധിക്കും.
ഭരണകൂട നിർദേശങ്ങൾക്കനുസൃതമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം തുടരുകയാണെന്ന് പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് സ്റ്റഡീസ് വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുലൈമാൻ അൽവഖ്ദാനി പറഞ്ഞു. കിങ് അബ്ദുൽ അസീസ് കവാടത്തിലെ രണ്ടു മിനാരങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം 88.5 ശതമാനത്തിലധികമായി.
മാർബിൾ പതിക്കൽ, അലങ്കാര പണികൾ, ചുവരുകൾ എന്നിവ 98 ശതമാനമായി. മേൽത്തട്ട് സ്ഥാപിക്കൽ നൂറുശതമാനം പൂർത്തിയായി. ബാബുൽ ഉംറ മിനാരനിർമാണ ജോലി 87.3 ശതമാനവും ബാബുൽ ഫത്ഹ് മിനാരനിർമാണ ജോലികൾ 92.1 ശതമാനവുമെത്തി.
ഇരു മിനാരങ്ങളിലെ മാർബിൾ ജോലിയും ഭിത്തികളിലെ ജോലി 39 ശതമാനവും കവാടത്തിലെ സീലിങ് സ്ഥാപിക്കൽ 100 ശതമാനവുമായി. ബാബുൽ ഇസ്മാഇൗലിൽ മാർബിൾ പതിക്കൽ 85 ശതമാനം കവിഞ്ഞതായും അൽവഖ്ദാനി പറഞ്ഞു. കോവിഡിനെ തുടർന്ന് ഹറമിലെത്തുന്നവരുടെ തിരക്ക് കുറവായതിനാൽ കുറഞ്ഞ കാലയളവിൽ കൂടുതൽ ജോലി പൂർത്തീകരിച്ചു.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മതാഫ് കെട്ടിടത്തിലെ സീലിങ് ആയിരുന്നു. മതാഫിെൻറ മുറ്റത്ത് 50 ശതമാനവും താഴത്തെ നിലയിൽ 30 ശതമാനവും ഒന്നാം നിലയിൽ അഞ്ച് ശതമാനവുമെത്തി. സൗദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലംതൊട്ട് സൽമാൻ രാജാവിെൻറ കാലംവരെ വമ്പിച്ച വികസന പ്രവർത്തനങ്ങൾക്കാണ് മസ്ജിദുൽ ഹറാം സാക്ഷിയായത്. ഇത്രയും വികസന പ്രവർത്തനങ്ങൾ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അൽവഖ്ദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.