ഷൈജു അന്തിക്കാട് - മനോജ് നാരായണൻ -ജയൻ തിരുമന

മനുഷ്യരാശിയെ ഏതു പ്രതിസന്ധിയിലും കൈപിടിച്ച് മുന്നോട്ടു നയിക്കാൻ പ്രാപ്തമായ കൂട്ടായ്മയുടെ കലയാണ് നാടകം. എല്ലാ പ്രതിസന്ധികളും മറികടക്കാൻ ഇവിടെ നാടകമുണ്ടാവുമെന്നും സമൂഹത്തെ നിരന്തരം ചലിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തവരാണ് നാടകപ്രവർത്തകരെന്നും പ്രശസ്‌ത നാടക-സിനിമ സംവിധായകനായ ഷൈജു അന്തിക്കാട് പറഞ്ഞു.

അതുകൊണ്ടുതന്നെ നാടകക്കാരന്റെ പ്രതിസന്ധികളെ പൊതുസമൂഹം പലപ്പോഴും ഏറ്റെടുക്കാറില്ല. നാടകക്കാരൻ വ്യക്തിപരമായി ഏറ്റവും പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കൂടുതൽ കരുത്തോടെ ഈ മേഖലയിൽ നിൽക്കാനുള്ള സാഹചര്യങ്ങളെ സ്വയം സൃഷ്ടിക്കാൻ കഴിയട്ടെ.നീലക്കുയിൽ, ഭൂപടം മാറ്റിവരക്കുന്നവർ എന്നീ നാടകങ്ങൾ പ്രവാസഭൂമികയിൽ അരങ്ങിലെത്തിച്ചത് ഷൈജു അന്തിക്കാടായിരുന്നു. 60ഓളം കലാകാരന്മാർ അണിനിരന്ന അവതരണം, 2000ത്തോളം പ്രേക്ഷകർ നൽകിയ സ്നേഹം. ഇതെല്ലാം സമാനതകളില്ലാത്ത അനുഭവങ്ങളാണ്. നാട്ടിലെ ഉത്സവപ്പറമ്പിനെ റിയാദിൽ പുനഃസൃഷ്ടിച്ച് സംഘാടകർ ഒരുക്കിയ സദസ്സിന്റെ ആമ്പിയൻസ് മറക്കാവുന്നതല്ല -ഷൈജു പറഞ്ഞു.

ദീപക് കലാനി, സായ്നാഥ്, ശരത്, പ്രദീപ് കാറളം, ശശി, സുധീർ, രാജേന്ദ്രൻ, നാസർ തുടങ്ങി റിയാദിലെ സംഘാടകരും നാടകപ്രവർത്തകരുമായ നിരവധി സുഹൃത്തുക്കളുടെ ആത്മാർഥമായ പരിശ്രമങ്ങൾ, സംഘാടന മികവ്, സമർപ്പണം, സൽക്കാരം എന്നിവ ഇപ്പോഴും മനസ്സിലുണ്ട്. ഏറെ സന്തോഷമുള്ള ഒരു വിവരം പങ്കുവെക്കാനുള്ളത്, ഈ നാടക വിജയങ്ങളുടെ തുടർച്ചയെന്നോണം ഇതിന്റെ മുഖ്യ സംഘാടകനായിട്ടുള്ള പ്രദീപ് കാറളവുമായി ചേർന്ന് ഒരു സിനിമ സംഭവിക്കാൻ പോവുന്നു എന്നുള്ളതാണ്. അദ്ദേഹം നിർമിച്ച് ഞാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രാഥമിക പണിപ്പുരയിലാണ് ഇപ്പോൾ. നാടകത്തിന്റെ ഭാവിയെ കുറിച്ചല്ല നാടിന്റെ ഭാവിയെ കുറിച്ചാണ് ആശങ്കകൾ. നാടുണ്ടെങ്കിൽ നാടകം ഉണ്ടാവും. ഇത്ര ജൈവികമായി മനുഷ്യനോട് സംവദിക്കാവുന്ന മറ്റൊരു മാധ്യമം ഇല്ലാതിരിക്കെ നാടകം നാടിനൊപ്പം മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും.

നുകം, മലയാളം കാണാൻ വായോ, മരപ്പാവ തുടങ്ങിയ നാടകങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകൻ മനോജ് നാരായണനും പ്രവാസികളുടെ നാടകക്കമ്പത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി. മഴപോലെ നാടിനെ തണുപ്പിക്കാനും മനസ്സിനെ നനയിപ്പിക്കാനും നാടകത്തിന് കഴിയും. ഏതു പ്രതിസന്ധികളെ നേരിടാനും കാലത്തെ അതിജയിക്കാനും കരുത്തുള്ള മാധ്യമമാണ് നാടകമെന്നും മനോജ് പറഞ്ഞു.

ടിപ്പു സുൽത്താൻ, തീപ്പൊട്ടൻ, 1921 ഖിലാഫത്ത് തുടങ്ങി അരഡസൻ നാടകങ്ങളിലൂടെ പ്രവാസത്തിന്റെ രംഗഭൂമിയെ ഉഴുതുമറിച്ച പ്രശസ്ത സംവിധായകൻ ജയൻ തിരുമനയും ലോകമെമ്പാടുമുള്ള നാടകപ്രവർത്തകർക്ക് സ്നേഹാഭിവാദ്യങ്ങൾ നേർന്നു. കോവിഡാനന്തരം നാടകവേദികൾക്ക് അനക്കംവെച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, നാടകക്കാരന്റെ ജീവിതം അങ്ങേയറ്റം പരിതാപകരമാണ്. കഴിഞ്ഞ രണ്ടര വർഷങ്ങളുണ്ടാക്കിയ ആഘാതം ഏറെ വലുതാണ്. പൊതുസമൂഹം നാടകക്കാരനെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്ന് മൂവരും ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കുഞ്ഞാലി മരക്കാർ മുതൽ 1001 രാവുകൾ വരെ ഇരുപതോളം പ്രഫഷനൽ നാടകങ്ങൾ ആസ്വദിച്ച റിയാദിലെ പ്രേക്ഷകർ പുതിയ നാടകങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്

Tags:    
News Summary - The public must embrace the playwright

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.