ദമ്മാം: കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച ദമ്മാം സോണിന് കീഴിലുള്ള മദീനത്തുൽ ഉമ്മാൽ, അൽ ബാദിയ, അൽ റബീഅ, റഹീമ സെക്ടർ സാഹിത്യോത്സവുകൾക്കാണ് സമാപനമായത്. വിവിധയിടങ്ങളിലെ സാമൂഹിക സാംസ്കാരിക കലാപ്രവർത്തകർ സാഹിത്യോത്സവുകൾക്ക് നേതൃത്വം നൽകി. ഫൈസലിയയിൽ നടക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായിട്ടാണ് പ്രാദേശിക അടിസ്ഥാനത്തിൽ സെക്ടർ സാഹിത്യോത്സവുകൾ നടക്കുന്നത്. അടിസ്ഥാന ഘടകമായ യൂനിറ്റ് സാഹിത്യോത്സവ് വിജയികൾക്കാണ് സെക്ടർ സാഹിത്യോത്സവ് മത്സരത്തിൽ പങ്കെടുക്കാനാവുക.
വിവിധ സോൺ സാഹിത്യോത്സവുകളിലെ ജേതാക്കൾ മാറ്റുരക്കുന്ന ദേശീയതല സാഹിത്യോത്സവിനും ഇത്തവണ ദമ്മാമാണ് ആതിഥ്യമരുളുന്നത്. അദാമയിലെ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന മദീനത്തുൽ ഉമ്മാൽ സാഹിത്യോത്സവിൽ സമാപന സമ്മേളനം അബ്ദുൽ ബാരി നദ്വി ഉദ്ഘാടനം ചെയ്തു. സഫ്വാൻ തങ്ങൾ, ലുഖ്മാൻ വിളത്തൂർ, മുനീർ തോട്ടട, സലിം ഓലപ്പീടിക, അൻവർ തഴവ, അനസ് പാപ്പളി, റിയാസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. മത്സര പരിപാടികളിൽ നസ്രിയ യൂനിറ്റ് ഒന്നാം സ്ഥാനവും കൂജ പാർക്ക് രണ്ടാം സ്ഥാനവും നേടി.
ദാർ അസ്സിഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അൽ ബാദിയ സെക്ടർ സാഹിത്യോത്സവിൽ ജൽവിയ യൂനിറ്റ് ഒന്നാം സ്ഥാനവും ജമിഈൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മജീദ് ചങ്ങനാശ്ശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്തഫ മുക്കൂട്, ജാഫർ സാദിഖ്, മജീദ് മുസ്ലിയാർ, റഷീദ് വാടാനപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ബദർ അൽറബി ഓഡിറ്റോറിയത്തിൽ നടന്ന അൽറബി സെക്ടർ സാഹിത്യോത്സവിന് സഗീർ, മുഹമ്മദ് താജ് എന്നിവരും റഹീമ സെക്ടറിൽ സാദിഖ് ആലപ്പുഴയും നേതൃത്വം നൽകി. സിറ്റി, ടൊയോട്ട സെക്ടർ സാഹിത്യോത്സവുകൾ ദമ്മാം അൽറയാൻ ഓഡിറ്റോറിയം, ടൊയോട്ടയിലെ ദാർ അസ്സിഹ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നു. സെക്ടർ സാഹിത്യോത്സവുകൾ അവസാനിക്കുന്നതോടെ സോൺ സാഹിത്യോത്സവ് പരിശീലന പ്രവർത്തനങ്ങളിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.