ത്വാഇഫ്: തുറബയിൽ ജോലിചെയ്യുന്ന മലയാളികളുടെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ആധുനിക സൗദിയുടെ ചരിത്രത്തിൽ ഏറെ ചരിത്രപ്രാധാന്യമേറിയ പ്രദേശമായ തുറബയിൽ മലയാളികൾക്കിടയിൽ ഇദംപ്രഥമമായി നടന്ന സംഗമത്തിൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒട്ടേറെ പേർ പങ്കെടുത്തു. മലയാളിസമാജം വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
മലയാളനാടിന്റെ സൗഹൃദ പാരമ്പര്യവും സ്നേഹവും സഹവർത്തിത്വവും കൂടുതൽ ശാക്തീകരിക്കാനും വിപുലീകരിക്കാനും അതിനെതിരെ വരുന്ന ഭീഷണികളെ ജാഗ്രതയോടെ ചെറുക്കാനും ഇത്തരം സ്നേഹസംഗമങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.അബ്ദുൽകരീം തലശ്ശേരി ഉദ്ഘാടനം ചെയ്തു.
മനുഷ്യത്വവും മൈത്രിബന്ധങ്ങളും തകർക്കാൻ രാഷ്ട്രീയവും മതവും ദുരുപയോഗം ചെയ്യുന്നതിനെതിരെ സമൂഹം ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ അബ്ബാസ് ബഡേരി അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയവരെ പ്രമുഖ സൗദി പൗരൻ ഹമദ് ആയിദിബ്നു ഹാദിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
അനീസ് എളമരം നയിച്ച ഇശൽ നൈറ്റ് പരിപാടിക്ക് മാറ്റുകൂട്ടി. അബ്ദുള്ള ബാദി അൽ ബീഷി, സയ്യിദ് മുഹമ്മദ് ഷാ, അലി മൂവാറ്റുപുഴ, ലത്തീഫ് പൊന്നാനി, റിയാസ് പുള്ളിപ്പറമ്പൻ, മുബാറഖ് പെരിന്തൽമണ്ണ, ജിതിൻ കാലിക്കറ്റ്, മജീദ് താഴെക്കോട്, ഫെബിൻ കാലിക്കറ്റ്, ഫാത്തിമ സൈഹ, സിദ്ദിഖ് പുലാമന്തോൾ, സമദ് ഫുറൂജ് മദാക്ക് എന്നിവർ ഗാനമാലപിച്ചു.
അബ്ദുറഷീദ് ഫറോക്, വിജയകുമാർ ചിറയിൻകീഴ്, അബ്ദുസ്സലാം കുന്നുംപുറം, നജീബ് കൊല്ലം, അബ്ദുൽ ഹമീദ് താഴെക്കോട്, റിയാസുദ്ദീൻ പുള്ളിപ്പറമ്പ്, ജുനൈസ് കോട്ടോപ്പാടം, നാസർ കാലിക്കറ്റ്, റാഷിദ് പച്ചീരി, മുഹമ്മദാലി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം പുതുക്കോടൻ സ്വാഗതവും അഭിലാഷ് വർഗീസ് അടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.