ജിദ്ദ: സൗദി ആരോഗ്യ മേഖലയുടെ നിലവാരമുയർത്താൻ ആരോഗ്യ കൗൺസിലെടുത്ത തീരുമാനങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. ആരോഗ്യ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നഹാർ ബിൻ മുസ്കി അൽഹാസിമ രാജാവിന് നന്ദി അറിയിച്ചു.
രാജ്യത്ത് ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഗവൺമെൻറ് പുലർത്തുന്ന പ്രത്യേക ശ്രദ്ധയെയും താൽപര്യത്തെയും കൗൺസിൽ മേധാവി ഡോ. തൗഫീഖ് അൽറബീഅയെയും അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. അടിയന്തര, ദുരന്ത സാഹചര്യങ്ങളിൽ രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളിലും അടിയന്തര കോഡുകൾ ഏകീകരിക്കൽ, ആരോഗ്യ രംഗത്ത് സംഭവിക്കുന്ന ഗുരുതരമായ സംഭവങ്ങൾ അറിയിക്കാനുള്ള പ്രത്യേക കേന്ദ്രം (സൗദി പേഷ്യൻറ് ആൻഡ് സേഫ്റ്റി സെൻറർ), അടിയന്തര പ്രശ്നപരിഹാരത്തിനുള്ള മറ്റ് സംവിധാനങ്ങൾ, പഠനത്തിനും താരതമ്യത്തിനുമായി ആരോഗ്യ മേഖലകളിലെ നിർണായക സംഭവങ്ങളെക്കുറിച്ച് സൗദി പേഷ്യൻറ് സേഫ്റ്റി സെൻറർ വാർഷിക റിപ്പോർട്ട് തയാറാക്കൽ, സംഭവങ്ങൾ ഉണ്ടാകുന്നത് കുറക്കാൻ പുതിയ വ്യവസ്ഥകൾ തയാറാക്കൽ, മെഡിക്കൽ വിഭാഗം നവജാത ശിശുക്കളുടെ ഒാഡിയോളജി പരിശോധന നടപടികൾ ഫയലിൽ രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തൽ തുടങ്ങിയവയാണ് ആരോഗ്യ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.