അറബ് മാധ്യമ തലസ്ഥാനമായി ഷാര്‍ജയെ തെരഞ്ഞെടുത്തു

ഷാര്‍ജ: അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി . 2016ലെ അറബ് പ്രസ് തലസ്ഥാനമായി ഷാര്‍ജയെ തെരഞ്ഞെടുത്തതായി ഐക്യ അറബ് മീഡിയ കൗണ്‍സില്‍ അറിയിച്ചു. മാധ്യമ രംഗത്തിന്‍െറ വളര്‍ച്ചക്ക് അര്‍പ്പിച്ച വിവിധ വൈവിധ്യങ്ങളാണ് ഷാര്‍ജയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ തന്ത്രപ്രധാനമായ നീക്കങ്ങളാണ് ഈ നേട്ടത്തിന്  കാരണം. ഫ്രിസോണുമായി ബന്ധപ്പെട്ടുള്ള ഷാര്‍ജ മീഡിയാ സിറ്റി, സാംസ്കാരികമായ ഇടപ്പെടല്‍, സാമൂഹ്യമായ പ്രതിബന്ധത, മാധ്യമ രംഗത്തെ സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം തന്നെ ഈ നേട്ടത്തിലേക്ക് നയിച്ച ഘടകങ്ങള്‍.  ഷാര്‍ജ മീഡിയ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ആല്‍ ഖാസിമിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.  40 വര്‍ഷത്തിനുള്ളില്‍ നാല് രാജ്യാന്തര പദവികളാണ് ഷാര്‍ജ കരസ്ഥമാക്കിയത്. 1998ല്‍ അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായി യുനെസ്കോ ഷാര്‍ജയെ തെരഞ്ഞെടുത്തു. 2014ലെ ഒ.ഐ.സിയുടെ സാംസ്കാരിക തലസ്ഥാന പുരസ്കാരം ഷാര്‍ജക്ക് ലഭിച്ചു. 2015ല്‍ കാപ്പിറ്റല്‍ ഓഫ് അറബ് ടൂറിസം പുരസ്കാരം ഷാര്‍ജക്കായിരുന്നു. 2012ല്‍ ബഹ്റൈന്‍ തലസ്ഥാനമായ മനാമയും 2013ല്‍ റിയാദും 2014-15ല്‍ ജറുസലേവുമാണ് അറബ് പ്രസ് തലസ്ഥാന പദവിക്ക് അര്‍ഹമായത്. പുതിയ പൊന്‍തൂവല്‍ കരസ്ഥമാക്കിയതുമായുള്ള ആഘോഷങ്ങള്‍ അടുത്ത മാസം നടക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.