റിയൽ എസ്റ്റേറ്റ് പരസ്യം സംബന്ധിച്ച നിയമം കർശനമാക്കിയിരുന്നു
ദുബൈ: ഉടമയുടെ സമ്മതമില്ലാതെ സ്വത്ത് വിൽപനക്കെന്ന രൂപത്തിൽ പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് ബ്രോക്കർക്ക് 50,000 ദിർഹം പിഴ ചുമത്തി. ഓൺലൈനിലാണ് ബ്രോക്കർ പരസ്യം നൽകിയതെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ് ഉപാധികളും നിബന്ധനകളും തെറ്റിച്ചതാണ് ബ്രോക്കർക്കെതിരെ പിഴ ചുമത്താനുള്ള കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ സംബന്ധിച്ച നിയമം അടുത്തിടെ ദുബൈയിൽ കർശനമാക്കിയിരുന്നു. ഇപ്പോൾ ലഭ്യമല്ലാത്ത ഓഫറുകൾ സംബന്ധിച്ച് റിയൽ എസ്റ്റേറ്റ് പോർട്ടലുകളിൽ പരസ്യങ്ങൾ കാണുന്നത് ശ്രദ്ധയിൽ പെട്ടതായി അടുത്തിടെ കമ്പനികൾക്ക് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നോട്ടീസ് നൽകിയിരുന്നു.
ഇത്തരം പരസ്യങ്ങൾ മുഴുവനായും നീക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇനിയും പരസ്യം നീക്കം ചെയ്തിട്ടില്ലാത്ത കമ്പനികൾക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക അനുമതി വാങ്ങാതെ ഇത്തരം പരസ്യങ്ങൾ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പരസ്യങ്ങളിൽ പെർമിറ്റ് നമ്പർ കാണിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.