അൽഐൻ ജാഹിലി പാർക്കിൽ ഒരുക്കിയിരിക്കുന്ന ഇലക്ട്രോണിക് പുഷ്പങ്ങൾ

അൽഐൻ പുഷ്പമേളക്ക് തുടക്കം

അൽഐൻ: അൽഐൻ നഗരസഭ സംഘടിപ്പിക്കുന്ന പുഷ്പമേളക്ക് അൽഐൻ ജാഹിലി പാർക്കിൽ തുടക്കം. അൽഐൻ നഗരത്തോടു ചേർന്നാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. വിവിധ വർണത്തിലുള്ള പൂക്കളും ചെടികളും വർണ വെളിച്ചങ്ങൾകൊണ്ടും പാർക്കിനെ മനോഹരമായി രൂപകൽപന ചെയ്തിരിക്കുകയാണ്. പാർക്കിൽ പൂക്കൾകൊണ്ട് ആകർഷണീയമായ വിവിധ രൂപങ്ങളും സംവിധാനിച്ചിരിക്കുന്നു.

ഉദ്യാനത്തിൽനിന്നും സെൽഫിയും വിഡിയോയും എടുക്കാൻ സന്ദർശകരുടെ തിരക്കാണ്. വൈകീട്ട് നാലു മുതൽ 10 വരെയാണ് പ്രദർശനം. പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. മാർച്ച്‌ 14 വരെ പുഷ്പമേള നീണ്ടുനിൽക്കും. പാർക്കിൽ ഭക്ഷ്യവിഭവങ്ങളുടെയും ഇതര ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അൽഐൻ പുഷ്പമേളയുടെ ഭാഗമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Al Ain Flowers how started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.