കോവിഡ് രോഗികൾ മൂന്ന് മാസത്തിനിടെ ഏറ്റവും കുറവ്

ദുബൈ: രാജ്യത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്ക്. 1410 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് 21നുശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 1500ന് താഴേക്കു പോകുന്നത്. ജൂലൈ മാസത്തിൽ ശരാശരി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തേക്കാൾ ഈ മാസം കുറവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നതാണ്.

ദീർഘ അവധിദിനങ്ങൾ പിന്നിട്ടാൽ സാധാരണ യു.എ.ഇയിൽ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തവണ ഈദുൽ അദ്ഹ അവധി കഴിഞ്ഞിട്ട് ഇത്തരത്തിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. നേരേത്ത ചെറിയ പെരുന്നാൾ അവധി കഴിഞ്ഞപ്പോൾ കേസുകൾ കൂടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയതും വാക്സിനേഷൻ വർധിപ്പിച്ചതുമാണ് രോഗികൾ കുറയാൻ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ രാജ്യത്ത് 72 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. ഒരു ഡോസെടുത്തവരുടെ എണ്ണം 80.43 ശതമാനമാണ്. രാജ്യത്ത് പരീക്ഷണങ്ങൾക്കുശേഷം കുട്ടികൾക്കുകൂടി വാക്സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Covid patients are the lowest in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.