കെ.ടി. അബ്ദുറബ്ബ്
ദുബൈ: യു.എ.ഇയിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ച സമഗ്രപഠനത്തിന് കെ.ടി. അബ്ദുറബ്ബിന് ഡോക്ടറേറ്റ്. ബനസ്ഥലി യൂനിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിനു കീഴിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽനിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. പ്രഫ. ഉമങ് ഗുപ്തയുടെ കീഴിലായിരുന്നു ഗവേഷണം.
35വർഷമായി യു.എ.ഇയിലെ മാധ്യമരംഗത്ത് സജീവമാണ് കെ.ടി. അബ്ദുറബ്ബ്. ഗൾഫിലെ ആദ്യ മലയാളം റേഡിയോക്ക് തുടക്കമിട്ട അബ്ദുറബ്ബ് ഖലീജ് ടൈംസ്, ഗൾഫ് ടുഡേ, മലയാളം ന്യൂസ്, അറബ് ന്യൂസ് എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
നിലവിൽ ലാർസൺ ആൻഡ് ടൂബ്രോയുടെ മധ്യപൂർവദേശത്തെ മീഡിയ റിലേഷൻ മേധാവിയാണ്. നേപ്പാളിൽ നടന്ന ഇന്തോ ഗ്ലോബൽ മൾട്ടി ഡിസിപ്ലിനറി കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിന് ബേസ്ഡ് പ്രസന്റേഷൻ അവാർഡ് ലഭിച്ചിരുന്നു.
ഡോ. സറീന മൂർക്കനാണ് ഭാര്യ. മക്കൾ നിഹ(കാനഡ), ഫൈഹ(അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജ). കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂർ പരേതനായ കെ.ടി.സി. റഹീമിന്റെയും ഇയ്യാത്തുമ്മയുടെയും പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.