അതിജീവനമെങ്ങിനെയാണെന്ന് ഫുജൈറ കാണിച്ച് തരുന്നുണ്ട്. മണിക്കൂറുകളുടെ വേഗതയിൽ ഫുജൈറയെ മുക്കിക്കളഞ്ഞ പ്രളയമാരിയിൽ നിന്ന് അതിവേഗം അതിജീവിക്കുകയാണ് ഈ നാട്. സർവതും നഷ്ടപ്പെട്ടവർ വീണ്ടെടുപ്പിന്റെ പാതയിലാണ്. അഞ്ച് മാസം മുൻപാണ് ഫുജൈറയെ ഞെട്ടിച്ച് അപ്രതീക്ഷിതമായ പ്രളയമുണ്ടായത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴ വിതച്ച പ്രളയത്തിൽ ഫുജൈറക്ക് സഹായവുമായി പ്രവാസികൾ അടക്കമുള്ളവർ ഒഴുകിയെത്തി.
റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾ വൃത്തിയാക്കാനും താമസ സ്ഥലങ്ങൾ വീണ്ടെടുക്കാനും സഹായഹസ്തമൊരുക്കി പ്രവാസ ജനത മുൻപിലുണ്ടായിരുന്നു. ഏത് അടിയന്തിര സാഹചര്യത്തിലും ജനങ്ങളെ സഹായിക്കാൻ ഒരുങ്ങിനിൽക്കുന്ന സുരക്ഷ സേനയും ഫുജൈറയിലെ കാഴ്ചയായിരുന്നു. 800ലേറെ പേരെയാണ് ദുരന്ത മേഖലകളിൽ നിന്ന് വിവിധ സേനകൾ രക്ഷപ്പെടുത്തിയത്.
വളരെ അപകടകരമായ സാഹചര്യമുണ്ടായിട്ടും കൂടുതൽ ജീവഹാനിയുണ്ടാകാതെ സംരക്ഷിക്കാൻ കഴിഞ്ഞത് അതിദ്രുതഗതിയിൽ നടന്ന രക്ഷാപ്രവർത്തനം കാരണമാണ്. ഫുജൈറയിലെ 20ഹോട്ടലുകളിലായി 2000ഓളം പേർക്ക് താമസവും ഒരുക്കി. ഏഴ് പേരാണ് ഈ മഴക്കെടുതിയിൽ വിടപറഞ്ഞത്. നിരവധി പേർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർക്കായി ക്യാമ്പുകൾ നടക്കുന്നുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് വളണ്ടിയർമാരും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.