ദുബൈ: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇക്കുറി ഒമാെൻറ ജയത്തിന് വേണ്ടിയും കൈയടിക്കും. നാല് ഇന്ത്യക്കാരാണ് ഒമാെൻറ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്. ജതീന്ദർ സിങ്, സന്ദീപ് ഗൗദ്, നെസ്റ്റർ ദാംബ, അയാൻ ഖാൻ എന്നിവരാണ് ഒമാന് വേണ്ടി കളത്തിലിറങ്ങുന്ന ഇന്ത്യക്കാർ.
ഒമാെൻറ ഓപണറാണ് ലുധിയാന സ്വദേശിയായ ജതീന്ദർ സിങ്. 2015 മതൽ ഒമാൻ ദേശീയ ടീമിലുണ്ട് ഈ വലംകൈയൻ ബാറ്റ്സ്മാൻ. ഒമാൻ അണ്ടർ 19 ടീം മുതൽ കളിച്ചുവളർന്ന ഈ 32കാരൻ 40 ട്വൻറി20 മത്സരങ്ങളിൽനിന്ന് 1040 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ സെഞ്ച്വറിയും നേടി.ഓൾറൗണ്ടറാണ് ഹൈദരാബാദുകാരനായ സന്ദീപ് ഗൗദ്. 2019ലാണ് ഒമാന് വേണ്ടി ട്വൻറി20യിൽ അരങ്ങേറിയത്. വലംകൈയൻ ബാറ്റ്സ്മാനായ സന്ദീപ് ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ട്വൻറിയിൽ നിരാശാജനകമാണ്. 17 മത്സരങ്ങളിൽ 118 റൺസ് മാത്രമാണ് സാമ്പാദ്യം. മധ്യനിര ബാറ്റ്സ്മാനായതിനാൽ അവസരങ്ങൾ കിട്ടാത്തതാണ് പ്രധാന പ്രശ്നം. ഓൾറൗണ്ടറാണെങ്കിലും രണ്ട് മത്സരങ്ങളിൽ മാത്രമാണ് പന്തെറിഞ്ഞത്. രണ്ട് വിക്കറ്റെടുത്തു.
ഭോപാൽ സ്വദേശിയാണ് അയാൻഖാൻ. സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനായി കളിച്ചിട്ടുണ്ട്. മസ്കത്ത് ടീമിനായി കളിച്ചകാലത്ത് രണ്ട് തവണ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ഇടംകൈയൻ ബാറ്റ്സ്മാനായ അയാൻ മൂന്ന് മത്സരത്തിൽ 43 റൺസും ഒരു വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ എട്ട് മത്സരത്തിൽ 149 റൺസും 10 വിക്കറ്റുമെടുത്തു.
മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ നെസ്റ്റർ ധാംബ 2018ൽ ഒമാൻ ടീമിൽ അരങ്ങേറി. വലംകൈയൻ ബാറ്റ്സ്മാനും ഓഫ്ബ്രേക്ക് ബൗളറുമാണ്. ഒമാന് വേണ്ടി ഏകദിനത്തിൽ കളിച്ചിട്ടുണ്ടെങ്കിലും ട്വൻറി 20യിൽ ആദ്യമായാണ് കളത്തിലിറങ്ങുന്നത്. മൂന്ന് ഏകദിനത്തിൽ കളിച്ചെങ്കിലും ഒന്നിൽ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. എന്നാൽ, ബൗളിങ്ങിൽ നാല് വിക്കറ്റെടുത്തു. ധാംബ ഒഴികെയുള്ള ഇന്ത്യൻതാരങ്ങൾ നിലവിൽ ശ്രീലങ്കക്കെതിരായി നടക്കുന്ന പരമ്പരയിൽ കളത്തിലിറങ്ങിയിരുന്നു.
സൂപ്പർ 12ലേക്ക് യോഗ്യത നേടിയാൽ ഒരുപക്ഷെ ഇന്ത്യയുമായി കളിക്കാനുള്ള ഭാഗ്യവും ഒമാൻ ടീമിന് ലഭിച്ചേക്കാം. ആതിഥേയ രാജ്യം എന്ന നിലയിൽ ഒമാന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വിജയിച്ചുകാണിക്കണം. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിെൻറ ആനുകൂല്യവും ഇവർക്കുണ്ട്. ബംഗ്ലാദേശും സ്കോട്ലൻഡും പപ്വ ന്യൂഗിനിയും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഒമാൻ. മികച്ച ഫോമിൽ കളിക്കുന്ന ബംഗ്ലാദേശ് യോഗ്യത നേടുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഒമാന് മറ്റൊരു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത് സ്കോട്ലൻഡാണ്.
യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനമാണ് അവർ നടത്തിയത്. അതുകൊണ്ടുതന്നെ, ഒക്ടോബർ 21ന് നടക്കുന്ന ഒമാൻ-സ്കോട്ലൻഡ് മത്സരം നിർണായകമാണ്. ഇതിലെ വിജയികളായിരിക്കും മിക്കവാറും ബംഗ്ലാദേശിനൊപ്പം സൂപ്പർ 12ലേക്ക് യോഗ്യത നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.