70 കിലോമീറ്റർ ഓടിത്തീർത്ത ജേക്കബ് തങ്കച്ചന് സുഹൃത്തുക്കൾ നൽകിയ സ്വീകരണം

പിതാവിന് സപ്തതി സമ്മാനം; 70 കിലോമീറ്റർ ഒാടി ജേക്കബ് തങ്കച്ചൻ

ദുബൈ: പിതാവിെൻറയും ഭാര്യാപിതാവിെൻറയും സപ്തതി ദിവസങ്ങളിൽ നാട്ടിലെത്താൻ കഴിയാത്തതിെൻറ സങ്കടം ഒാടിത്തീർത്ത് എറണാകുളം സ്വദേശി ജേക്കബ് തങ്കച്ചൻ. 70ാം പിറന്നാൾ ആഘോഷിക്കുന്ന പിതാവ് തങ്കച്ചനും ഭാര്യപിതാവ് ജോർജിനും വ്യത്യസ്തമായ സപ്തതി സമ്മാനം നൽകുന്നതിനാണ് ജേക്കബ് റാസൽ ഖൈമയിലെ ജബൽജൈസ് മലയിൽ 70 കിലോമീറ്റർ ഒാട്ടം നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ജബൽ ജൈസിെൻറ താഴത്തെ ബെയ്സിൽ നിന്ന് തുടങ്ങിയ ഒാട്ടം വെള്ളിയാഴ്ച രാവിലെയാണ് സമാപിച്ചത്.

ജൂലൈ 31നായിരുന്നു പിതാവ് തങ്കച്ചെൻറ 70ാം പിറന്നാൾ. ഒരു മാസം മുമ്പായിരുന്നു ഭാര്യപിതാവിെൻറയും 70ാം പിറന്നാൾ. ഇൗ വർഷം സപ്തതി ആഘോഷിക്കുന്ന ഇരുവർക്കും നേരിെട്ടത്തി സമ്മാനം നൽകണമെന്നായിരുന്നു ജേക്കബിെൻറ ആഗ്രഹം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവിലാണ് 70 കി.മീറ്റർ ഒാട്ടത്തിലൂടെ അവർക്ക് ആദരമർപ്പിക്കാൻ തീരുമാനിച്ചത്. സുഹൃത്ത് ഇബ്രാഹിം സൈക്കിളിൽ അനുഗമിച്ചിരുന്നു. മറ്റു സുഹൃത്തുക്കൾ വാഹനത്തിലും ഒപ്പമുണ്ടായിരുന്നു.

രാത്രിയിലും ചൂടേറിയ യു.എ.ഇയിലെ കാലാവസ്ഥയിലാണ് ജേക്കബ് മലമുകളിലേക്ക് ഒാടിക്കയറിയത്. മാരത്തൺ ഒാട്ടക്കാരനായ ജേക്കബ് ഇതിനു മുമ്പും ദീർഘ ദൂര ഒാട്ടങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. ഉൗട്ടി മാരത്തണിൽ പെങ്കടുക്കാൻ എറണാകുളം തേവര കോന്തുരുത്തിയിലുള്ള വീട്ടിൽനിന്ന് സൈക്കിളിലാണ് ഉൗട്ടിയിലെത്തിയത്. ലോകപ്രശസ്ത അൾട്രാ മാരത്തണായ വാഗമൺ മാരത്തണിൽ 90 കിലോമീറ്ററും ഒാടിയിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ മാരത്തണുകളിലെയും സ്ഥിരം സാന്നിധ്യമാണ് ഇൗ യുവാവ്. യു.എ.ഇയിലെ മലയാളികളുടെ കായിക കൂട്ടായ്മയായ കേരള റൈഡേഴ്സിൽ അംഗമാണ്. ദുബൈ കിസൈസിൽ ഭാര്യ ജസിയോടും മകൻ ജോണിനോടുമൊപ്പം കുടുംബസമേതമാണ് താമസം.

ഒാടുേമ്പാൾ ലഭിക്കുന്ന പോസിറ്റിവ് എനർജി വേറെ ഒരിടത്തും ലഭിക്കില്ലെന്നും മലനിരകളോട് പ്രത്യേക താൽപര്യമുള്ളതിനാലാണ് ജബൽ ജെയ്സ് തെരഞ്ഞെടുത്തതെന്നും ജേക്കബ് പറഞ്ഞു. കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. ചൂട് കൂടുതലായിരുന്നു. എന്തുവന്നാലും 70 കിലോമീറ്റർ പൂർത്തിയാക്കുമെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.