ദുബൈയിൽ 1000 ഫുഡ് ഡെലിവറി റൈഡർമാർക്ക് തൊഴിലവസരം

ദുബൈ: ഫുഡ് ഡെലിവറി റൈഡർമാർക്ക് വമ്പൻ തൊഴിലവസരം വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ സ്വകാര്യ കമ്പനി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തൊഴിൽ സേവന ദാതാക്കളായ ട്രാൻസ്ഗാർഡ് ഗ്രൂപ്പാണ് 1000 ബൈക്ക് റൈഡർമാരെ റിക്രൂട്ട് ചെയ്യുന്നത്. ആഗസ്റ്റ് 19 മുതൽ 22 വരെ ജബൽ അലി 6, സോനാപൂർ 11 എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെന്‍റുകളിൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടുക്കാം.

രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ഇന്‍റർവ്യൂ സമയം. ഈ വർഷം ഫെബ്രുവരിക്കുമുമ്പ് ഇരുചക്ര വാഹനമോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവർക്കാണ് അവസരമെന്ന് കമ്പനി അറിയിച്ചു. പ്രതിമാസ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസ സൗകര്യത്തോടൊപ്പം മോട്ടോർ ബൈക്ക്, മൊബൈൽ ഫോൺ, സിം കാർഡ്, മെഡിക്കൽ ഇൻഷുറൻസ്, വിസ, വർഷത്തിലൊരിക്കൽ സൗജന്യ വിമാന ടിക്കറ്റ്, പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി എന്നിവ അനുവദിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

പ്രതിമാസം 1500 ദിർഹമാണ് ശമ്പളം. കൂടാതെ, ഓവർ ടൈം ആനുകൂല്യങ്ങളും പെട്രോൾ അലവൻസായി 300 ദിർഹവും നൽകും.

ഈ വർഷം രണ്ടാം തവണയാണ് ട്രാൻസ്ഗാർഡ് ഗ്രൂപ് മെഗാ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ഇക്കഴിഞ്ഞ മേയിൽ എമിറേറ്റ്സ് ആസ്ഥാനത്ത് ഷോഫർ ഡ്രൈവർമാർക്കായി കമ്പനി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നു.

ഫുഡ് ഡെലിവറി രംഗത്ത് പരിചയസമ്പന്നരായ ബൈക്ക് റൈഡർമാർക്ക് മികച്ച അവസരമാണിതെന്ന് ട്രാൻസ്ഗാർഡ് ഗ്രൂപ് തലവൻ അലൻ മെക്ലീൻ പറഞ്ഞു. 2001ൽ സ്ഥാപിതമായ ട്രാൻസ്ഗാർഡ് ഗ്രൂപ് ഇതിനകം 61,000ത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Job opportunity for 1000 food delivery riders in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.