ഹർത്താൽ; കെ. സുധാകരന്‍റെ നിലപാടിന് പിന്തുണ -അൻവർ സാദത്ത്

ദുബൈ: കോൺഗ്രസ് ഇനി കേരളത്തിൽ ഹർത്താൽ നടത്തില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നിലപാടിന് പിന്തുണ അറിയിക്കുന്നതായി അൻവർ സാദത്ത് എം.എൽ.എ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താലും ബന്ദും മാത്രമല്ല, പ്രതിഷേധം അറിയിക്കാനുള്ള മാർഗങ്ങൾ. കോൺഗ്രസ് പണ്ടുമുതൽ ഹർത്താലിന് എതിരാണ്. കോൺഗ്രസിന്‍റെ നിലപാടാണ് സുധാകരൻ പ്രഖ്യാപിച്ചത്.

ജനങ്ങളുടെ തലയിൽ അമിതഭാരം കെട്ടിവെക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇന്ധനവില വർധിക്കുന്നതോടെ എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകും. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചുനിന്ന് പ്രതിഷേധിക്കണം. സാമ്പത്തികപ്രതിസന്ധിക്ക് ജനങ്ങളെ ഞെക്കിപ്പിഴിയുകയല്ല ചെയ്യേണ്ടത്, ബദൽ പരിഹാരങ്ങളാണ് ആവശ്യം. അമ്മക്കിളിക്കൂട് പദ്ധതി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും തന്‍റെ മണ്ഡലത്തിൽ വീടില്ലാത്ത വിധവകളുണ്ടാകരുത് എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - k. Sudhakaran- dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.