???????????????????? ????? ????????????????? ?????????? ?????????? ????????????? ????????????? ????????????

രാത്രികളെല്ലാം ചെറുതായിപ്പോകുന്ന നോമ്പുകാലം 

കോവിഡ്കാലം നോമ്പിനെയും വീട്ടിനകത്താക്കിയിരിക്കുകയാണല്ലോ. എങ്കിലും വിലക്കി‍െൻറ കാലത്തും വീട്ടിൽ എല്ലാവരും ഒപ്പമുണ്ടല്ലോ എന്ന ആശ്വാസമുണ്ട് ഇൗ നോമ്പുകാലത്തിന്. വീട്ടിൽ വിശേഷങ്ങളെന്തും പങ്കുവെക്കുമ്പോഴും ഉമ്മമ്മ  പറയും, ‘ഞങ്ങളെയൊന്നും ചെറുപ്പത്തിൽ ഇങ്ങനെയൊന്നുമായിരുന്നില്ലെ’ന്ന്. വീട്ടിനകത്ത് പൂട്ടിയിട്ട നോമ്പുകാലത്തും ഉമ്മമ്മ ഇതുതന്നെ പറഞ്ഞപ്പോൾ ഒരു കൗതുകത്തിന് ചോദിച്ചതാണ്,  ‘പിന്നെങ്ങനെയായിരുന്നു ഉമ്മമ്മാ ആ കുട്ടിക്കാലം?’ ചോദിച്ച് തീരുംമുമ്പ് തന്നെ ഉമ്മമ്മ പറഞ്ഞുതുടങ്ങി: 

‘‘മങ്കടക്കടുത്ത വടക്കാങ്ങരയിലായിരുന്നു എെൻറ കുട്ടിക്കാലം.. ഉപ്പയും ഉമ്മയും ഒമ്പത് മക്കളുമുള്ള കുടുംബത്തിലെ നടുവിലെ ആളായിരുന്നതിനാൽ മൂത്തോർക്കൊപ്പവും ഇളയോർക്കൊപ്പവും ഞാനുണ്ടായിരുന്നു നോമ്പൊരുക്കങ്ങളിൽ. ആഴ്ചകൾക്കു മുമ്പേ തുടങ്ങും നോമ്പൊരുക്കങ്ങൾ... കഴുകലും തുടക്കലും നനക്കലും അലക്കലുമൊക്കെക്കൂടുന്ന നനച്ചുളിക്കാലങ്ങളിൽ വീടിനകത്തെ മൂലകൾ മുഴുവനുമൊഴിയും. തുണികളടക്കം സകലതും കഴുകിയുണക്കി മരസാമാനങ്ങൾ തേച്ചൊരൊച്ച് വെളുപ്പിച്ച് വീടൊന്നാകെ പുത്തനാക്കും. നെല്ല് പുഴുങ്ങിക്കുത്തിയും പുഴുങ്ങാതെ കുത്തിയുമൊക്കെ അരിയും പൊടിയും തയാറാക്കും. ഉരലിലിട്ട് രണ്ടും മൂന്നും പേരൊക്കെയൊരുമിച്ചിടിച്ചായിരുന്നു ഇത്രയും പേർക്കുള്ള സാധനങ്ങളൊരുക്കിയിരുന്നത്. രണ്ടുപേർ ചേർന്ന് ഉരലിലരിയിടിക്കുന്നതിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു. എണ്ണയാട്ടുന്നതന്ന് ചക്കിലായിരുന്നു. ചക്കു വലിച്ചുകൊണ്ട് നീങ്ങുക എന്നത് ചില്ലറപ്പണിയൊന്നുമായിരുന്നില്ല. മനുഷ്യന്മാരായിരുന്നു ആ ചക്കു വലിച്ചിരുന്നത്. മക്കരപ്പറമ്പിലും മങ്കടയിലും ചക്കുകളുണ്ടായിരുന്നു. നോമ്പാകുമ്പോഴേക്കും ആട്ടിക്കൊണ്ടുവന്ന വെളിച്ചെണ്ണയുടെ മണം വീടകം നിറഞ്ഞിട്ടുണ്ടാകും. മഗ്രിബ് കഴിഞ്ഞ് മാസം കാണുന്നുണ്ടോന്ന് നോക്കാൻ കാരണവന്മാരെല്ലാരും പാടവരമ്പത്തുണ്ടാക്കും.. അതിനിടക്ക് എവിടെനിന്നെങ്കിലും വിളിച്ചുപറയുന്നതു കേക്കാം, മാസം കണ്ടൂന്ന്. പിന്നെ ഉമ്മാക്കാണ് വെപ്രാളം.. അത്താഴത്തിനരിയിടണം. മുരിങ്ങയൊടിക്കണം, നോമ്പ് കാലത്തേക്കൊടിക്കാനായി അടുക്കളത്തിണ്ടോട് ചേർന്ന് മുരിങ്ങാമരങ്ങളുമുണ്ടായിരുന്നു. 

നോമ്പു തുടങ്ങിയാൽ പിന്നെ രാത്രികളൊക്കെ ചെറുതാവും. ഇന്നത്തെ പോലെ വിളിച്ചുണർത്താൻ ഫോണോ അലാറമോ ഒന്നുമില്ലാത്ത കാലമാണേ... വീട്ടിലാണെങ്കിൽ സമയം നോക്കാനൊരു ക്ലോക്ക് പോലുമില്ലാത്ത കാലം. അരി കഴുകി അടുപ്പത്തിട്ട് ഒന്നു മയങ്ങും. പിന്നെ അത്താഴത്തിനായി. മാനത്തെ കൈലാറ്റക്കൂട്ടങ്ങൾ നോക്കി  ഉമ്മയൊക്കെ  സമയം പറയുമായിരുന്നു. മുരിങ്ങ താളിപ്പ് അന്നും അത്താഴത്തിനു നിർബന്ധമായിരുന്നു ഞങ്ങൾക്ക്. അവസാനത്തെ ഒരുരുള ഉപ്പാ‍െൻറ വകയാണ്. മൈസൂർ പഴം ചേർത്ത് കുഴച്ച് മധുരമുള്ളൊരുരുള ചുറ്റിലുമിരിക്കുന്നോർക്കൊക്കെ കിട്ടും. മരപ്പലകയിൽ വെറും നിലത്താണിരിപ്പ് കേട്ടോ...
കോഴി കൂവിയാൽ പിന്നത്താഴമില്ല. അന്നാണെങ്കിലോ കോഴികളില്ലാത്ത വീടുമില്ല. നേരംവെളുത്താൽ വരിവരിയായ് മദ്റസയിലേക്കോതാൻ പോകും. ഉച്ചവരെ ഓത്താണ്. നോമ്പുകാലത്ത് സ്കൂളുകളൊക്കെ പൂട്ടുമായിരുന്നു. പത്തിരിപ്പണിയിൽ ഞങ്ങൾ കുട്ടികളും കൂടും. മരപ്പലകയിൽ മുളങ്കുഴൽകൊണ്ടു പരത്തി പത്തിരിച്ചട്ടിയിൽ  കുമിള പൊങ്ങിമറിയുന്നതിനൊപ്പം അപ്പുറത്തെയടുപ്പിൽ ഇറച്ചിക്കറി തിളക്കുന്നുമുണ്ടാകും. നിലത്ത് പലകയിട്ടിരുന്ന് വിറക് നീക്കിവെച്ച് മണ്ണടുപ്പിൽ ചുട്ടെടുത്തയാ പത്തിരിക്കൊക്കെ നിങ്ങക്കറിയാത്തൊരു രുചിയായിരുന്നു. 25 പൈസക്ക്‌ കാൽ കിലോ ഇറച്ചി കിട്ടിയിരുന്ന കാലം നിങ്ങൾക്കൂഹിക്കാൻ കഴിയുന്നുണ്ടോ?

കാരക്കാച്ചീന്തു കൊണ്ടാണ് നോമ്പുതുറ. പിന്നെ ഇറച്ചിയും പത്തിരിയും തന്നെ.. വലിയൊരു കലം നിറയെ തരിക്കഞ്ഞി കാച്ചിവെച്ചിട്ടുണ്ടാകും.. നെയ്യിൽ മൂപ്പിച്ച ചെറിയുള്ളികൾ പാറിക്കളിക്കുന്ന തരിക്കഞ്ഞി ഞങ്ങക്കൊക്കെ ബൂല്യ ഇഷ്ടായിരുന്നു. നിസ്ക്കാരം കഴിഞ്ഞ് പാടവരമ്പിലൂടെ ചൂട്ടുമായി മടങ്ങിയെത്തുമ്പോഴേക്കും അടുക്കളയിൽ ചീരാക്കഞ്ഞി റെഡിയായിട്ടുണ്ടാകും. ഭക്ഷണം കഴിക്കുന്ന നേരമൊഴിച്ച് ബാക്കി നേരമൊക്കെയും വീട് ഖുർആനോത്തുകൊണ്ട് നിറഞ്ഞിരിക്കും.. ചീരാക്കഞ്ഞിയും കുടിച്ച് അടുത്ത അത്താഴവിളിയും കാത്തുള്ള കിടപ്പായി പിന്നെ.’’ 
ഉമ്മമ്മ  പറഞ്ഞു കഴിഞ്ഞതും സമയം കാണിച്ചിരുന്ന ആ കൈലാറ്റക്കൂട്ടങ്ങൾ  ആരെന്നു തന്നെയായിരുന്നു എെൻറ മനസ്സിൽ! വേട്ടക്കാരനോ സപ്തർഷികളോ? ആരായിരിക്കും മാനത്തു വിരിഞ്ഞിറങ്ങി അത്താഴത്തിന് അടയാളമായിട്ടുണ്ടാകുക.

ഓർത്തെടുത്തത്: വലിയകത്ത് ഫാത്തിമ
കേട്ടെഴുതിയത്: ഫാത്തിമ സൻഹ
 

Tags:    
News Summary - ramadan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.