കള്ളപ്പണം തടയൽ നിയമലംഘനം; ആദ്യപാദം പിഴ ഇൗടാക്കിയത് 6.5 കോടി

ദുബൈ: കള്ളപ്പണം തടയൽ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 137 കമ്പനികളിൽനിന്നായി ഈ വർഷം ആദ്യ പാദത്തിൽ സാമ്പത്തിക മന്ത്രാലയം ഈടാക്കിയത് 65.9 ദശലക്ഷം ദിർഹം. ധനേതര ബിസനസ് മേഖലകളിൽ (ഡി.എൻ.എഫ്.ബി.എഫ്) പ്രവർത്തിക്കുന്ന 840 കമ്പനികളിലാണ് സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്.

കള്ളപ്പണം തടയൽ നിയമവും ഭീകരസംഘടനകൾക്ക് ധനസഹായം തടയുന്നതിനുമുള്ള നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് 137 കമ്പനികൾക്ക് പിഴ ചുമത്തിയത്. കള്ളപ്പണം തടയുന്നതിനും ഭീകരസംഘടനകൾക്കുള്ള ധനസഹായം തടയുന്നതിനുമായി 2018ൽ പാസാക്കിയ ഫെഡറൽ നിയമങ്ങൾ രാജ്യത്തെ കമ്പനികൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധനയെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ധനേതര മേഖലകളിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്‍റുകൾ, ബ്രോക്കർമാർ, രത്നക്കൽ വ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ് സേവന ദാതാക്കൾ എന്നിവരെയാണ് നിരീക്ഷണവിധേയമാക്കിയത്. മൂന്നു മാസത്തിനിടെ ആകെ 831 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഭീകരവാദ പട്ടികയിൽ പേരുള്ളവരുടെ ഇടപാടുകളും പരിശോധിക്കുന്നതിനായുള്ള ആഭ്യന്തര നടപടികളും നയവും രൂപവത്കരിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്നതാണ് പരിശോധനയിൽ വ്യക്തമായത്. 

Tags:    
News Summary - Violation of Anti-Money Laundering Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.