സിറിയയെ നേരിടാനൊരുങ്ങുന്ന യു.എ.ഇ ടീമിനെ എമിറേറ്റ്സ് ഫുട്ബാൾ അസോസിയേഷൻ

പ്രസിഡന്‍റ് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി സന്ദർശിക്കുന്നു

ലോകകപ്പ് യോഗ്യത: യു.എ.ഇ നാളെ സിറിയക്കെതിരെ

ദുബൈ: ലോകകപ്പിന്‍റെ ഏഷ്യൻ യോഗ്യതറൗണ്ട് മത്സരത്തിൽ യു.എ.ഇ നാളെ സിറിയയെ നേരിടും. രാത്രി ഏഴിന് ദുബൈ അൽ നാസർ ക്ലബ്ബിലെ ആൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.

എ ഗ്രൂപ്പിൽ പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന യു.എ.ഇക്ക് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

ആറു മത്സരത്തിൽ ഒരു ജയവും രണ്ടു തോൽവിയും മൂന്നു സമനിലയുമാണ് യു.എ.ഇയുടെ സമ്പാദ്യം. 16 പോയന്‍റുമായി ഇറാനാണ് ഗ്രൂപ്പിന്‍റെ തലപ്പത്ത്. 14 പോയന്‍റുള്ള ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിൽ ഏറ്റവും പിന്നിലുള്ള സിറിയക്ക് ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.

പ്രതിരോധതാരം അബ്ദുൽ സലാം മുഹമ്മദിനെയും മധ്യനിര താരം മജീദ് സുറൂറിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഷഹീൻ അബ്ദുൽ റഹ്മാനെ ഒഴിവാക്കി.

20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇ പൗരന്മാർക്കും താമസ വിസയുള്ളവർക്കും മാത്രമാണ് പ്രവേശനം. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് വിവരങ്ങൾ നൽകണം. 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണികൾക്കായി വിവിധ എമിറേറ്റുകളിൽ സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്റ്റേഡിയത്തിന്‍റെ കവാടത്തിൽ കാണിക്കണം. രണ്ട് ഡോസ് വാക്സിനെടുത്ത് ആറുമാസം പിന്നിട്ടവർ ബൂസ്റ്റർ എടുത്തതിന്‍റെ രേഖകളാണ് കാണിക്കേണ്ടത്.

ആറു മാസം തികയാത്തവർ രണ്ട് ഡോസിന്‍റെ രേഖകൾ മൊബൈലിൽ കാണിച്ചാൽ മതി. 12 വയസ്സിൽ കൂടുതലുള്ളവർക്ക് മാത്രമാണ് പ്രവേശനം.

Tags:    
News Summary - World Cup qualifier: UAE against Syria tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.