യു.എ.ഇയിൽ വിവാഹിതരാകാൻ പോകുന്നവരിൽ, പങ്കാളിക്ക് ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത അസുഖമുണ്ടോ എന്നറിയാൻ ജനിതക പരിശോധന നടത്താം. നിലവിൽ രാജ്യത്ത്, സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം വിവാഹത്തിനു മുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്. ഇതിനു പുറമെയാണ്, ഭേദമാക്കാൻ പറ്റാത്ത അസുഖങ്ങളുണ്ടോ എന്നറിയാൻ ഐച്ഛിക ജനിതക പരിശോധന നടത്താമെന്ന് നിയമം വരുന്നതെന്ന് ഖലീജ് ടൈംസ് പറയുന്നു.

ജനിതക അപസ്മാരം, കാർഡിയോ മയോപതി, സ്പൈനൽ മസ്കുലാർ അട്രോഫി, കേൾവി നഷ്ടം തുടങ്ങി 570ലേറെ രോഗങ്ങൾ കാരണമുള്ള ജനിതക മാറ്റങ്ങൾ ജനിതക പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പറയുന്നത്. നിർബന്ധിത വിവാഹപൂർവ വൈദ്യ പരിശോധനകൾക്കൊപ്പം ആവശ്യമുള്ളവർക്ക് ജനിതക രക്തപരിശോധനയും നടത്താമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.

Tags:    
News Summary - Is the future partner is sick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.