'മഹത്തായ ഇന്ത്യൻ കൊള്ളയടി' അഥവാ 29 രൂപയുടെ പെട്രോൾ 87 രൂപക്ക് വിൽക്കുന്ന വിധം

ഇന്ധനവിലയിലെ സർക്കാർ കൊള്ള ചൂണ്ടിക്കാണിക്കുന്ന ചാർട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ശശി തരൂർ എം.പി ഉൾപ്പടെയുള്ള പ്രമുഖർ ചാർട്ട് പങ്കുവച്ചിട്ടുണ്ട്. 'ഇന്ധന വിലവർധനയിലൂടെ നടക്കുന്ന 'മഹത്തായ ഇന്ത്യൻ കൊള്ള'യുടെ വിശദാംശങ്ങൾ വ്യക്തമാക്കുന ചാർട്ടാണിത്. 2014 മുതൽ സർക്കാർ എക്സൈസ് ഡ്യൂട്ടി 11 തവണ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് സെസ്സും. 2014ലെ നികുതി നിരക്കോ അല്ലെങ്കിൽ ജിഎസ്ടിയോ പെട്രോളിയം ഉൽ‌പന്നങ്ങൾക്ക് ഏർപ്പെടുത്തിയാൽ ആളുകൾ പെട്രോളിന് എത്രരൂപയാണ് നൽകേണ്ടിവരികയെന്ന് നോക്കൂ'- ചാർട്ട് പങ്കുവച്ചുകൊണ്ട് ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു.


ചാർട്ട് അനുസരിച്ച് 2014 ജൂണിൽ ക്രൂഡ്ഓയിൽ വില ബാരലിന് 105 ഡോളറായിരുന്നു. 2021 ഫെബ്രുവരിയിൽ അത് 50 ഡോളർ മാത്രമാണ്. 2014ലെ അടിസ്ഥാന ഇന്ധനവില 48രൂപയും 2021ലേത് 29 രൂപയുമാണ്. 2014ലെ നികുതി 24 രൂപയും 2021ലേത് 58 മാണ്. 142 ശതമാനമാണ് അധികമായി നികുതി ഏർപ്പെടുത്തിയിരിക്കുന്നതെന്നും ചാർട്ട് പറയുന്നു. 2014 ലെ നികുതി നിരക്ക് അനുസരിച്ചാണെങ്കിൽ 44 രൂപയും പിന്നീട് സർക്കാർ നടപ്പാക്കിയ ജി.എസ്.ടി അനുസരിച്ചാണെങ്കിൽ 37 രൂപയുമാണ് പെട്രോളിന് വില വരേണ്ടതെന്നും ചാർട്ട് ചൂണ്ടിക്കാട്ടുന്നു.

നിരവധിപേർ ചാർട്ട് ഷെയർ ചെയ്തിട്ടുണ്ട്. 'മതം, കാർഷിക നിയമങ്ങൾ, രാമക്ഷേത്രം, പാക്കിസ്ഥാൻ എന്നിവ പോലുള്ള തർക്കങ്ങളിൽ പൊതുജനങ്ങളെ സജീവമാക്കി നിർത്താൻ കഴിയുന്നിടത്തോളം കാലം സർക്കാറിന് ഇത്തരം കാര്യങ്ങൾ മറച്ചുവയ്ക്കാൻ കഴിയും'-ഒരു ട്വിറ്റർ യൂസർ കുറിച്ചു. 'അച്ഛേ ദിൻ വരുമെന്ന് കാത്തിരിക്കുന്ന എല്ലാവരോടുമാണ്, ഞങ്ങൾക്കാ പഴയ മോശം ദിവസങ്ങൾ തിരിച്ചുതരൂ'- മറ്റൊരാൾ കുറിക്കുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.