മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ കാർ കനാലിലേക്ക് മറിഞ്ഞ് െഡ്രെവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30നാണ് അപകടം. മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര– ജാജംപതി റോഡിലാണ് അപകടം. മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജി ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കുടംബമാണ് അപകടത്തിൽ പെട്ടത്.
യു.പി ബരേലി ജില്ലയിലെ സുഭാഷ് നഗർ രാജീവ് കോളനിയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. മഹേഷ് ശർമ, ദീപിക ശർമ, പൂനം ശർമ, ഋത്വിക് ശർമ, ഹാർദ്ദിക് ശർമ, റോഹൻ, ഖുശ്ബൂ, ഹിമാൻഷി, സുരഭി, കാർ ഡ്രൈവർ ബരേലിയിലെ ദിനവർ സ്വദേശി ഹാരിഷ് ചന്ദ് എന്നിവരാണ് മരിച്ചത്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ക്രെയിനെത്തിയാണ് കാർ കരക്കെടുത്തത്.
ഇടുങ്ങിയ മോശം റോഡിലൂടെയുള്ള യാത്രക്കിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞതാകാം എന്നാണ് പൊലീസ് കരുതുന്നത്. നിരവധി സമാന സംഭവങ്ങളുണ്ടായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ ക്ഷുഭിതരായ നാട്ടുകർ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.