ഡൽഹിയിൽ കോവിഡ് ബാധിതർക്കായി 13,500 കിടക്കകൾ ഒരുക്കിയെന്ന് കെജ്രിവാൾ

ന്യൂഡൽഹി: കോവിഡ് ബാധിതർക്കായി ഡൽഹിയിൽ കിടക്കൾ 13,500 ആയി ഉയർത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദിവസേന 20,000 പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഇതടക്കം അഞ്ച് തന്ത്രങ്ങളാണ് അവലംബിക്കുന്നതെന്നും അദ്ദേഹം ശനിയാഴ്ച വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി സർക്കാറിന് പരിശോധന കിറ്റുകൾ അനുവദിച്ചതിന് കെജ്രിവാൾ കേന്ദ്ര സർക്കാറിന് നന്ദി അറിയിച്ചു. കിടക്കകളുടെ എണ്ണം വർധിപ്പിക്കൽ, പരിശോധനയും ഐസൊലേഷനും, ഓക്സിമീറ്ററുകൾ നൽകൽ, പ്ലാസ്മ തെറാപ്പി, സർവേയും സ്ക്രീനിങ്ങും എന്നീ മാർഗങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി സർക്കാർ അവലംബിക്കുന്നത്. 4000 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് വാങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോവിഡ് പരിശോധന നാലിരട്ടിയായി വർധിപ്പിച്ചതായി കെജ്രിവാൾ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 77,240 ആയി. 47,091 പേർ രോഗമുക്തി നേടി. 2,492 പേർ മരിച്ചു. 

Tags:    
News Summary - 13,500 beds for COVID-19 patients in Delhi now, says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.