ഹൈദരാബാദ്: തുടർച്ചയായി പബ്ജി ഗെയിം കളിച്ചതിനെ തുടർന്ന് രാജ്യത്ത് വീണ്ടും മരണം. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലുള്ള 16 കാരനായ വിദ്യാർഥിയാണ് പബ്ജി ഭ്രമം കാരണം മരണത്തിന് കീഴടങ്ങിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യുവാവ് ദിവസങ്ങളായി വീട്ടിൽ തന്നെയായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുടർച്ചയായി ഗെയിം കളിച്ചതിനെ തുടന്ന് ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്നു.
കടുത്ത നിർജലീകരണം കൂടി അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിെൻറ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഫലം വന്നിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവേ ആരോഗ്യ സ്ഥിതി ഗുരുതരമായി മരണം സംഭവിക്കുകയും ചെയ്തു.
പബ്ജി മൊബൈൽ എന്ന ഗെയിം ഇടവേളകളില്ലാതെ കളിച്ചത് മൂലം മാസങ്ങൾക്ക് മുമ്പ് രാജ്യത്ത് 25 വയസുകാരനും 16 വയസുകാരനും മരണപ്പെട്ടിരുന്നു. സുഹൃത്തുക്കളോട് സംസാരിച്ച് കളിക്കാൻ സാധിക്കുന്ന ഗെയിമിൽ പണം നൽകി ഇൻ-ഗെയിം സാധനങ്ങളും വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ പിതാവിെൻറ അക്കൗണ്ടിൽ നിന്നും 16 ലക്ഷം രൂപ ഒരു കൗമാരക്കാരൻ ഗെയിമിന് വേണ്ടി ചെലവഴിച്ച വാർത്തയും സമീപ കാലത്തായി വരികയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.