മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടര മാസം കഴിഞ്ഞിട്ടും അറസ്റ്റില്ല

ന്യൂഡൽഹി: മണിപ്പൂരിൽ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ഇതിൽ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വീണ്ടും സമാനമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ​എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നഗരത്തിലെ കാർ വാഷ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സഹോദരിമാരായ രണ്ട് യുവതികളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇവരുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. ഇംഫാലിൽ 21ഉം 24ഉം വയസ് പ്രായമുള്ള യുവതികൾ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് ഒരു സംഘമാളുകൾ എത്തുകയും കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് എഫ്.ഐ.ആർ.

മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന മേയ് നാലിന് തന്നെയാണ് ഇംഫാലിൽ രണ്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും. കുക്കി വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പേരും. പ്രതികൾ മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.